BREAKING NEWS
National News

728x90

header-ad

468x60

header-ad

Featured

featured
Showing posts with label Finance. Show all posts
Showing posts with label Finance. Show all posts

അക്ഷയതൃതീയയ്ക്കു തൊട്ടുമുമ്ബ് തിരിച്ചുകയറി സ്വര്‍ണം; വീണ്ടും 72,000 രൂപയിലേക്ക്

സംസ്ഥാനത്ത് ആറുദിവസത്തെ ക്ഷീണത്തിനു ശേഷം വീണ്ടും തിരിച്ചുകയറി സ്വർണം. പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് വർധിച്ചത്.

ഇതോടെ, ഒരു പവൻ സ്വർണത്തിന് 71,840 രൂപയിലും ഗ്രാമിന് 8,980 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 35 രൂപ വർധിച്ച്‌ 7,395 രൂപയിലുമെത്തി.

അക്ഷയതൃതീയയ്ക്ക് ഇനി ഒരു ദിനം മാത്രം ശേഷിക്കേയാണ് സ്വർണവില വീണ്ടും കുതിക്കുന്നത്. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ ഗ്രാമിന് 9,290 രൂപയും പവന് 74,320 രൂപയുമാണ് കേരളത്തിലെ സർവകാല റിക്കാർഡ്. സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ കഴിഞ്ഞ ബുധനാഴ്ച മുതലാണ് സ്വര്‍ണവില താഴാന്‍ തുടങ്ങിയത്. അതിനുശേഷം ഇതുവരെ ഗ്രാമിന് 350 രൂപയും പവന് 2,800 രൂപയുമാണ് ഇടിഞ്ഞത്.

ജനുവരി 22-നാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.

ഫെബ്രുവരി ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.

മാർച്ച്‌ ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങള്‍ക്കൊടുവില്‍ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും ഏപ്രില്‍ ഒന്നിന് 68,000 പിന്നിടുകയായിരുന്നു. പത്തു ദിവസങ്ങള്‍ക്കു ശേഷം ഏപ്രില്‍ 11ന് 69,000 രൂപയും പിന്നാലെ 12ന് 70,000 രൂപയും പിന്നിട്ടു.

ഏപ്രില്‍ 17ന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന സ്വർണവില 71,000 രൂപ പിന്നിട്ടു. 21ന് 72,000 രൂപ പിന്നിട്ട സ്വർണവില 22ന് ഒറ്റയടിക്ക് 2,200 രൂപ ഇടിഞ്ഞ് 74,000 എന്ന നാഴികക്കല്ലിലെത്തി.

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര സ്വർണവില ഔണ്‍സിന് 3,353 ഡോളർ വരെ ഉയർന്നശേഷം നിലവില്‍ 3,311 ഡോളറിലേക്ക് താഴ്ന്നു.

അതേസമയം വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 109 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

കുതിച്ചുയര്‍ന്ന് ഓഹരി വിപണി, സെന്‍സെക്‌സ് 700 പോയിന്റ് മുന്നേറി, റിലയന്‍സില്‍ റാലി; കരുത്താര്‍ജ്ജിച്ച്‌ രൂപ

ഓഹരി വിപണിയില്‍ മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്‌ഇ സെന്‍സെക്‌സ് 700ലധികം പോയിന്റ് മുന്നേറി.

നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. വീണ്ടും 80,000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ തൊടാന്‍ ഒരുങ്ങുകയാണ് സെന്‍സെക്‌സ്. നിഫ്റ്റി 24,250ന് മുകളിലാണ്.

ആഭ്യന്തര വിപണിയിലേക്കുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്കും ബ്ലൂചിപ്പ് കമ്ബനിയായ റിലയന്‍സിന്റെ റാലിയുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഇതിന് പുറമേ ആഗോളവിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളും വിപണിക്ക് കരുത്തേകി. റിലയന്‍സ് മാത്രം മൂന്ന് ശതമാനമാണ് മുന്നേറിയത്. മാര്‍ച്ച്‌ പാദത്തില്‍ ലാഭത്തില്‍ 2.4 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതാണ് റിലയന്‍സിന്റെ റാലിക്ക് കാരണം.
മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, എസ്ബിഐ, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, എല്‍ആന്റ്ടി, എന്‍ടിപിസി എന്നിവയാണ് നേട്ടം ഉണ്ടാക്കിയ മറ്റു ഓഹരികള്‍. മൊത്തത്തിലുള്ള നേട്ടത്തിനിടെയും എച്ച്‌സിഎല്‍, ടെക് മഹീന്ദ്ര, ടിസിഎസ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തി. അതിനിടെ രൂപ വീണ്ടും കരുത്താര്‍ജിച്ചു. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ 12 പൈസയുടെ നേട്ടത്തോടെ 85.29 എന്ന നിലയിലാണ് രൂപ. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നതെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഭൗമ രാഷ്ട്രീയ അസ്ഥിരത കണക്കിലെടുത്ത് നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് മാറാനുള്ള പ്രവണത നിലനില്‍ക്കുന്നതായും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

ആഢംബര വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ക്ക് പണി വരുന്നു; പട്ടികയില്‍ ഉള്‍പ്പെടുന്നത് എന്തൊക്കെ?

മനസ്സിന് ഇഷ്ടപ്പെട്ട സാധനങ്ങള്‍ വാങ്ങാന്‍ പലരും അതിന്റെ വില ഒരു പ്രശ്നമായി കാണാറേ ഇല്ല. എന്നാല്‍ ഇനി മുതല്‍ അത് നടപ്പില്ലെന്നതാണ് ആദായ നികുതി വകുപ്പിന്റെ പുതിയ തീരുമാനത്തില്‍ നിന്ന് വ്യക്തമാകുന്നത്.

പത്ത് ലക്ഷം രൂപയ്ക്ക് മുകളില്‍ മൂല്യം വരുന്ന സാധനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ടിസിഎസ് (ടാക്സ് കളക്റ്റഡ് അറ്റ് സോഴ്സ്) ഈടാക്കാന്‍ ആണ് പുതിയ തീരുമാനം. ഒരു ശതമാനമായിരിക്കും ഈ ഇനത്തില്‍ ചുമത്തുന്ന നികുതി.

ടിസിഎസ് ശേഖരിക്കുന്നതിനായി പത്ത് വസ്തുക്കള്‍ ഉള്‍പ്പെടുന്ന പട്ടികയും പുറത്തിറക്കിയിട്ടുണ്ട്. പത്ത് ലക്ഷത്തിന് മുകളില്‍ വില വരുന്നുവെങ്കില്‍ ആണ് ഈ ഇനങ്ങള്‍ക്ക് ഒരു ശതമാനം ടിസിഎസ് ഒടുക്കേണ്ടി വരിക. 2024 ലെ ബജറ്റ് നിര്‍ദേശങ്ങളുടെ ഭാഗമായാണ് ആഡംബര വസ്തുക്കളില്‍ ടിസിഎസ് ഏര്‍പ്പെടുത്തുന്നത്. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 206 സി പ്രകാരമാണ് നികുതി ചുമത്തുന്നത്. 10 ലക്ഷം രൂപയില്‍ കൂടുതലുള്ള മോട്ടോര്‍ വാഹനത്തിന്റെ വില്‍പ്പനയില്‍ നിലവില്‍ സമാനമായി ടിസിഎസ് ഈടാക്കുന്നുണ്ട്.

പത്ത് ലക്ഷം രൂപ വില വരുന്ന ഒരു സാധനത്തിന് പതിനായിരം രൂപയായിരിക്കും നികുതി ഇനത്തില്‍ ഈടാക്കുന്നത്. റിസ്റ്റ് വാച്ചുകള്‍; പുരാവസ്തുക്കള്‍, പെയിന്റിംഗുകള്‍, ശില്‍പങ്ങള്‍ തുടങ്ങിയ കലാസൃഷ്ടികള്‍; നാണയങ്ങള്‍, സ്റ്റാമ്ബുകള്‍ പോലുള്ള ശേഖരണവസ്തുക്കള്‍; യാച്ചുകള്‍, റോയിംഗ് ബോട്ടുകള്‍, കനോകള്‍, ഹെലികോപ്റ്ററുകള്‍; സണ്‍ഗ്ലാസുകള്‍; ഹാന്‍ഡ്ബാഗുകള്‍, പഴ്‌സുകള്‍ പോലുള്ള ബാഗുകള്‍; ഷൂസ്; ഗോള്‍ഫ് കിറ്റ്, സ്‌കീ-വെയര്‍ പോലുള്ള സ്‌പോര്‍ട്‌സ് വസ്ത്രങ്ങളും ഉപകരണങ്ങളും; ഹോം തിയറ്റര്‍ സിസ്റ്റങ്ങള്‍; റേസ് ക്ലബ്ബുകളിലോ പോളോയ്‌ക്കോ കുതിരപ്പന്തയത്തില്‍ ഉപയോഗിക്കുന്ന കുതിരകള്‍ തുടങ്ങിയവയാണ് പട്ടികയില്‍ ഉള്‍പ്പെടുന്നത്.

വിലയില്‍ പുതിയ റെക്കാഡിട്ട് സ്വര്‍ണം; ഗ്രാമിന് ചരിത്രത്തില്‍ ആദ്യമായി 9000 രൂപ കടന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ വൻകുതിപ്പ്. ഒരു പവൻ സ്വർണത്തിന് 760 രൂപ വർദ്ധിച്ച്‌ 75,120 രൂപയായി.

ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 9,051 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 9,835 രൂപയുമാണ്.

ഈ മാസം ഏറ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയിരുന്നത് ഏപ്രില്‍ എട്ടിനായിരുന്ന. അന്ന് പവന് 65,800 രൂപയും ഗ്രാമിന് 8,225 രൂപയുമായിരുന്നു. സ്വർണത്തിന് ഡിമാൻഡ് കൂടിയതാണ് വിലയിലെ കുതിപ്പിന് പ്രധാന കാരണം. വിവിധ രാജ്യങ്ങള്‍ ചുമത്തിയ തീരുവ താല്‍ക്കാലികമായി നിർത്തിവച്ചിരുന്നു.

അമേരിക്കയും ചൈനയുമായുള്ള വ്യാപാര യുദ്ധം ശക്തിയാർജിച്ചതിനാല്‍ നിക്ഷേപകർ സുരക്ഷിതത്വം തേടി സ്വർണം വാങ്ങിക്കൂട്ടിയതോടെ രാജ്യാന്തര വിപണിയില്‍ വില ഉയർന്നു. സാമ്ബത്തിക അനിശ്ചിതത്വ കാലയളവില്‍ നിക്ഷേപകർക്ക് മനസ് ഉറപ്പിച്ച്‌ വിശ്വസിക്കാമെന്നതാണ് സ്വർണത്തിന്റെ ഏറ്റവും വലിയ ശക്തി. അതിനാല്‍ വൻകിട നിക്ഷേപകരും വിവിധ കേന്ദ്ര ബാങ്കുകളും സ്വർണ ശേഖരം വർദ്ധിപ്പിക്കുകയാണ്. അമേരിക്കൻ ഡോളറിലും കടപ്പത്രങ്ങളിലും വിശ്വാസം കുറഞ്ഞതോടെ വിദേശ നാണയ ശേഖരത്തിലും ഡോളറിന് പകരം സ്വർണം ഇടം നേടുന്നു.

അതേസമയം, സ്വർണവില വർദ്ധിച്ചതോടെ കേരളത്തിലെ കടകളില്‍ തിരക്ക് വളരെ കുറവാണ്. സംസ്ഥാനത്തെ പല കടകളും അടച്ചുപൂട്ടേണ്ട അവസ്ഥയിലാണെന്ന സ്വർണക്കച്ചവടക്കാരുടെ അസോസിയേഷൻ ഭാരവാഹികള്‍ പറയുന്നു. വില വർദ്ധനവ് ഇങ്ങനെ തുടർന്നാല്‍ വിവാഹച്ചടങ്ങുകളില്‍ നിന്ന് സ്വർണം അപ്രത്യക്ഷമാകുന്ന കാലം അധികം വൈകാതെ വന്നേക്കാം.

സ്വര്‍ണവില എങ്ങോട്ട്?, 71,500 കടന്ന് കുതിപ്പ്; മൂന്ന് ദിവസത്തിനിടെ കൂടിയത് 1800 രൂപ

സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്നലെ ആദ്യമായി 71,000 രൂപ കടന്ന സ്വര്‍ണവില ഇന്ന് പവന് 200 രൂപ വര്‍ധിച്ച്‌ പുതിയ ഉയരം കുറിച്ചു.

ഇന്ന് 71,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 25 രൂപ കൂടി. 8945 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ 840 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 71000 കടന്നത്. കഴിഞ്ഞ ദിവസം ചരിത്രത്തില്‍ ആദ്യമായി 70,000 കടന്ന സ്വര്‍ണവില പിന്നീടുള്ള രണ്ട് ദിവസം താഴ്ന്നെങ്കിലും വീണ്ടും ശക്തമായി തിരിച്ചുവരികയായിരുന്നു. ശനിയാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. മൂന്ന് ദിവസത്തിനിടെ 1800 രൂപയാണ് വര്‍ധിച്ചത്.
രാജ്യാന്തര തലത്തില്‍ സാമ്ബത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിയുന്നുണ്ടെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

വീണ്ടും വൻകുതിപ്പ്: സ്വര്‍ണം പവന് 71,360 രൂപയായി

യു എസ് ചൈന വ്യാപാര സംഘർഷം മുറുകിയതോടെ പിടിച്ചാല്‍ കിട്ടാതെ സ്വർണം. സംസ്ഥാനത്ത് വ്യാഴാഴ്ച പവന്റെ വില 840 രൂപ കൂടി 71,360 രൂപയായി.

70,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്. ഗ്രാമിന്റെ വിലയാകട്ടെ 8,815 രൂപയില്‍നിന്ന് 8,920 രൂപയുമായി. 105 രൂപയാണ് കൂടിയത്. ഒരാഴ്ചക്കിടെ 2,860 രൂപയാണ് പവന്റെ വിലയില്‍ വർധനവുണ്ടായത്.

ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് ചരിത്രത്തിലാദ്യമായി 3,342 ഡോളറിലെത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാമിന് 95,840 രൂപയുമായി.

വ്യാപാര സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വർണത്തിന് ഡിമാൻഡ് കൂടുന്നതാണ് വില വർധനവിന് പിന്നില്‍. വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ കൂടുതല്‍ സ്വർണം വാങ്ങുന്നതും ഡോളർ ദുർബലമാകുന്നതും സ്വർണം നേട്ടമാക്കി.

ഡിമാന്റില്‍ കുതിച്ച്‌ സ്വര്‍ണം: പവന് 2,160 രൂപ കൂടി 68,480 രൂപയായി

സംസ്ഥാനത്ത് വ്യാഴാഴ്ച മാത്രം കൂടിയത് 2,160 രൂപ. ഇതോടെ പവന്റെ വില 68,480 രൂപയായി. 66,320 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.

ഇതോടെ രണ്ട് ദിവസത്തിനിടെ 2680 രൂപയാണ് കൂടിയത്. 8560 രൂപയാണ് ഗ്രാമിന്.

അപ്രതീക്ഷിതമായി സ്വർണത്തിന് ഡിമാന്റ് കൂടിയതാണ് വിലയിലെ കുതിപ്പിന് പിന്നില്‍. വിവിധ രാജ്യങ്ങള്‍ക്ക് ചുമത്തിയ തീരുവ താത്കാലികമായി നിർത്തിവെയ്ക്കാൻ തീരുമാനിച്ചെങ്കിലും ചൈനയുടേത് വൻതോതില്‍ വർധിപ്പിച്ചതാണ് പെട്ടെന്നുള്ള ഡിമന്റ് വർധനയ്ക്ക് പിന്നില്‍.

രാജ്യാന്തര വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 3,089.17 ഡോളറിലെത്തി. ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 3,167 ഡോളർ നിലവാരത്തിലാണ്.

മഹാവിർ ജയന്തി പ്രമാണിച്ച്‌ ഓഹരി വിപണിക്ക് അവധിയാണ്. എങ്കിലും രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ വൈകീട്ട് അഞ്ചിന് വ്യാപാരം ആരംഭിക്കും. കമ്മോഡിറ്റി എക്സ്ചേഞ്ചിലെ വില വർധന അപ്പോഴായിരിക്കും പ്രതിഫലിക്കുക.

ലോകത്തിലെ രണ്ട് വൻകിട സാമ്ബത്തിക ശക്തികള്‍ തമ്മിലുള്ള വ്യാപാര സംഘർഷമാണ് സ്വർണം നേട്ടമാക്കിയത്. ചൈനയ്ക്കുമേലുള്ള താരിഫ് 125 ശതമാനമായാണ് ട്രംപ് ഉയർത്തിയത്. അതേസമയം, മറ്റ് രാജ്യങ്ങള്‍ക്കുമേലുള്ള ഉയർന്ന താരിഫുകള്‍ 90 ദിവസത്തേയ്ക്ക് താത്കാലികമായി നിർത്തിവെയ്ക്കുകയും ചെയ്തു.

സ്വര്‍ണ വില കുറയുന്നു; പവന് 50,000 രൂപയില്‍ താഴെയാകുമെന്ന് പ്രവചനം

ആഗോള വിപണി തകർച്ച നേരിട്ടതോടെ സ്വർണ വിലയിലും കാര്യമായ കുറവുണ്ടായിരിക്കുകയാണ്.
 കേരളത്തില്‍ ഗ്രാമിന് 60 രൂപ കുറഞ്ഞ് 8,225 രൂപയും പവന് 480 രൂപ കുറഞ്ഞ് 65,800 രൂപയുമാണ് വില.
രണ്ടാഴ്ചയ്ക്കിടെ ഇതാദ്യമായാണ് പവൻ വില 66,000 രൂപയില്‍ താഴെ വരുന്നത്. ഏപ്രില്‍ 3ന് പവന് 68,480 രൂപയെന്ന റെക്കോഡിലെത്തിയതിനു പിന്നാലെയാണ് സ്വർണവില പിന്നിലേക്ക് വലിഞ്ഞു കൊണ്ടിരിക്കുന്നത്. സ്വർണം വാങ്ങുന്നവർക്ക് മികച്ച ആവസരമാണെങ്കില്‍ കൂടി ആഗോള വിപണിയില്‍ സ്വർണവില ഇടിയുന്നത് വലിയ മാറ്റങ്ങള്‍ക്ക് ഇട വരുത്തിയേക്കാമെന്ന് നിരീക്ഷകർ പ്രവചിക്കുന്നു. സുസ്ഥിര നിക്ഷേപമെന്ന നിലയില്‍ പരാജയപ്പെടുന്നതോടെ നിലവിലുള്ള പ്രതാപം സ്വർണത്തിനു നഷ്ടപ്പെട്ടേക്കാം.

രാജ്യാന്തര സ്വർണവില 38 ശതമാനം വരെ ഇടിഞ്ഞ് 1820 ഡോളറില്‍ വരെ എത്തിയേക്കാമെന്നാണ് യുഎസ് അനലിസ്റ്റായ ജോണ്‍ മില്‍സ് പ്രവചിക്കുന്നത്. അങ്ങനെ വന്നാല്‍ കേരളത്തില്‍ സ്വർണ വില പവന് 5000 രൂപയില്‍ താഴെയായി മാറും. സ്വർണവില കുറയാൻ പല കാരണങ്ങളുണ്ടെന്ന് മില്‍സ് അടക്കമുള്ള അനലിസ്റ്റുകള്‍ പറയുന്നു.

ഉയർന്ന വിതരണ തോത്

ആഗോളതലത്തില്‍ സ്വർണത്തിന്‍റെ വിതരണത്തിന്‍റെ തോത് വർധിച്ചു കൊണ്ടിരിക്കുകയാണ്. ആഗോളതലത്തില്‍ സ്വർണത്തിന്‍റെ കരുതല്‍ ശേഖരത്തില്‍ 9 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. ഓസ്ട്രേലിയയില്‍ സ്വർണത്തിന്‍റെ ഉത്പാദനം വർധിച്ചിട്ടുണ്ട്. അതു പോലെ തന്നെ പഴയ സ്വർണം റീ സൈക്കിള്‍ ചെയ്യുന്നതിലും വർധനവുണ്ട്. ഇവയെല്ലാം വിതരണം വർധിപ്പിക്കാനുള്ള സമ്മർദമായി മാറുമെന്നും തത്ഫലമായി സ്വർണ വില കുറയുമെന്നുമാണ് നിരീക്ഷകർ പ്രവചിക്കുന്നത്.

ആവശ്യകത കുറയുന്നുവെന്ന് സൂചന

നിലവില്‍ നിക്ഷേപകർ സ്വർണത്തിനോട് വലിയ മമത കാണിക്കുന്നുണ്ടെങ്കിലും ഈ ട്രെൻഡ് പെട്ടെന്ന് മാറുമെന്നാണ് കരുതുന്നത്. സെൻട്രല്‍ ബാങ്കുകള്‍ 1,045 ടണ്‍ സ്വർണമാണ് കഴിഞ്ഞ വർഷം വാങ്ങിക്കൂട്ടിത്. തുടർച്ചയായി മൂന്നാമത്തെ വർഷമാണ് ബാങ്കുകള്‍ ആയിരത്തില്‍ പരം ടണ്‍ സ്വർണം വാങ്ങുന്നത്. എന്നാല്‍ ബാങ്കുകളില്‍ ഭൂരിപക്ഷവും സ്വർണ നിക്ഷേപത്തില്‍ നിന്ന് പിൻവലിയാനുള്ള തീരുമാനത്തിലാണെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍‌സില്‍ സർവേ വ്യക്തമാക്കുന്നു.

കനത്ത വീഴ്ച: നിക്ഷേപകര്‍ക്ക് നഷ്ടം 19 ലക്ഷം കോടി, സെൻസെക്‌സിലെ ഇടിവ് 3,100 പോയന്റ്‌

പ്രതീക്ഷിച്ചതിലും കർശനമായ ട്രംപിന്റെ താരിഫുകളെ തുടർന്ന് യുഎസില്‍ മാന്ദ്യമുണ്ടായേക്കുമെന്ന ഭീതി രൂക്ഷമായതോടെ ആഗോളതലത്തില്‍ തിരിച്ചടി നേരിട്ട് ഓഹരി സൂചികകള്‍.

യുഎസില്‍നിന്നുള്ള ഇറക്കുമതിക്ക് അധിക തീരുവ ചുമത്തുമെന്ന് ചൈന തിരിച്ചടിച്ചതോടെ നിക്ഷേപകർ കൂടുതല്‍ ആശങ്കയിലായി.

രാവിലത്തെ വ്യാപാരത്തിനിടെ സെൻസെക്സിന് 3,000ത്തോളം പോയന്റ് നഷ്ടമായി. നിഫ്റ്റിയാകട്ടെ 21,800ന് താഴെയെത്തുകയും ചെയ്തു. ബിഎസ്‌ഇ മിഡ്ക്യാപ്, സമോള്‍ ക്യാപ് സൂചികകള്‍ക്ക് 10 ശതമാനത്തിലേറെ നഷ്ടമായി. നിക്ഷേപകരുടെ സമ്ബത്തില്‍ നിമിഷനേരം കൊണ്ട് അപ്രത്യക്ഷമായത് 19 ലക്ഷം കോടി രൂപ. ബിഎസ്‌ഇയില്‍ ലിസ്റ്റ് ചെയ്ത മൊത്തം കമ്ബനികളുടെ വിപണിമൂല്യം 383.95 ലക്ഷം കോടിയിലേയ്ക്ക് താഴന്നു.

ജപ്പാന്റെ നിക്കി 8.8 ശതമാനത്തോളമാണ് ഇടിവ് നേരിട്ടത്. ഒന്നര വർഷത്തെ താഴ്ന്ന നിലവാരത്തിലേക്ക് സൂചിക പതിക്കുകയും ചെയ്തു. ചൈനീസ് വിപണിയിലും കനത്ത തകർച്ചയുണ്ടായി. ചൈനയിലെ സിഎസ്‌ഐ 300 ബ്ലുചിപ്പ് സൂചിക 4.5 ശതമാനം താഴന്നു. ഹോങ്കോങിന്റെ ഹാങ്സെങ് 8 ശതമാനവും ഇടിവ് നേരിട്ടു.

മലേഷ്യൻ സൂചികകള്‍ 16 മാസത്തിലെ താഴന്ന നിലവാരത്തിലെത്തി. നാല് ശതമാനത്തിലധികമാണ് ഇടിവ്. തയ്വാൻ വിപണിയില്‍ 10 ശതമാനവും തകർച്ചയുണ്ടായി.

യുഎസിലെ മാന്ദ്യഭീതിയിലുണ്ടായ കനത്ത വില്പന സമ്മർദമാണ് വിപണിയെ ബാധിച്ചത്.

കുത്തനെ താഴേക്ക് സ്വര്‍ണം; വിലയില്‍ വൻ ഇടിവ്

റെക്കോഡിലെത്തിയതിന് പിന്നാലെ സ്വർണവിലയില്‍ വൻ ഇടിവ്. പവന് 1280 രൂപയുടെ കുറവാണ് ഉണ്ടായത്.
 67,200 രൂപയായാണ് വില കുറഞ്ഞത്.
ഗ്രാമിന്റെ വിലയില്‍ 160 രൂപയുടെ കുറവാണുണ്ടായത്. 8400 രൂപയായാണ് വില കുറഞ്ഞത്.

അന്താരാഷ്ട്ര വിപണിയിലും റെക്കോഡിലെത്തിയതിന് പിന്നാലെ സ്വർണവില കുറയുകയാണ്. രണ്ട് ശതമാനം ഇടിവാണ് സ്വർണവിലയില്‍ ഉണ്ടായത്. സ്പോട്ട് ഗോള്‍ഡിന്റെ വില 0.85 ശതമാനം ഇടിവോടെ 3,106.99 ഡോളറായി. ഈ സീസണില്‍ അന്താരാഷ്ട്രവിപണിയില്‍ സ്വർണവില റെക്കോഡായ 3,167.57 ഡോളറായി ഉയർന്നിരുന്നു.

യു.എസ് ഗോള്‍ഡ് ഫ്യൂച്ചറിന്റെ വില 1.4 ശതമാനം ഇടിഞ്ഞ് 3,121.70 ഡോളറായി. അതേസമയം, ഇന്ത്യൻ ഓഹരി വിപണികള്‍ ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്.ബോംബെ സൂചിക സെൻസെക്സ് 527.54 പോയിന്റ് ഇടിഞ്ഞ് 75,767.82 പോയിന്റിലാണ് വ്യാപാരം. നിഫ്റ്റിയില്‍ 187.15 പോയിന്റിന്റെ ഇടിവ് രേഖപ്പെടുത്തി. 23,062 പോയിന്റിലാണ് നിഫ്റ്റിയില്‍ വ്യാപാരം പുരോഗമിക്കുന്നത്.

ലോകത്തെ വിവിധ രാജ്യങ്ങള്‍ക്ക് പകരം തീരുവ ഏർപ്പെടുത്തിയ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിക്ക് പിന്നാലെ യു.എസ് ഓഹരി വിപണിയില്‍ കനത്ത ഇടിവുണ്ടായിരുന്നു. കോവിഡ് കാലത്തിന് ശേഷം ഇതാദ്യമായാണ് യു.എസ് വിപണിയില്‍ ഇത്രയും വലിയ തിരിച്ചടിയുണ്ടാവുന്നത്. 2020ന് ശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണ് യു.എസ് ഓഹരി വിപണി അഭിമുഖീകരിക്കുന്നത്. ട്രംപിന്റെ തീരുവ വ്യാപാര യുദ്ധത്തിലേക്കും ആഗോളസാമ്ബത്തികമാന്ദ്യത്തിലേക്ക് നയിക്കുമെന്ന ആശങ്കയാണ് വിപണികളെ ഉലച്ചത്.

ഡൗ ജോണ്‍സ് ഇൻഡസ്ട്രിയല്‍ ആവേറജില്‍ 1,679.39 പോയിന്റിന്റെ ഇടിവാണ് ഉണ്ടായത്. 3.98 ശതമാനം നഷ്ടമാണ് ഡൗ ജോണ്‍സില്‍ ഉണ്ടായത്. എസ്&പി 500 274 പോയിന്റ് ഇടിഞ്ഞു. 4.84 ശതമാനം നഷ്ടമാണ് ഉണ്ടായത്. നാസ്ഡാകില്‍ 1050.44 പോയിന്റ് നഷ്ടമാണ് ഉണ്ടായത്. 5.97 ശതമാനമാണ് നാസ്ഡാക്കിലെ നഷ്ടം. 16,550.61ലാണ് നാസ്ഡാക്കിലെ വ്യാപാരം.

പുതിയ സാമ്ബത്തിക വര്‍ഷത്തിന് തുടക്കം; ഇന്ന് മുതല്‍ വലിയ മാറ്റങ്ങള്‍; സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം കൂടും.

പുതിയ സാമ്ബത്തിക വർഷത്തിന് തുടക്കമായി. സാമ്ബത്തിക രംഗത്ത് അടക്കം ഒട്ടേറെ മാറ്റങ്ങളുമായാണ് 2025-26 സാമ്ബത്തിക വർഷത്തിന് തുടക്കമാകുന്നത്.

കേന്ദ്ര - സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്ബളം, ആദായ നികുതി, യുപിഐ തുടങ്ങിയ സേവനങ്ങളിലെല്ലാം മാറ്റങ്ങളുണ്ട്.

എന്തൊക്കെയാണ് മാറ്റങ്ങള്‍?

•മൂന്ന് മാസം വരെ ഉപയോഗിക്കാത്ത മൊബൈല്‍ നമ്ബറുകള്‍ ഇന്ന് മുതല്‍ യുപിഐ അക്കൗണ്ടില്‍ നിന്ന് നീക്കും. സൈബര്‍ തട്ടിപ്പുകള്‍ തടയാനാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്.
•കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ പെൻഷൻ സ്കീം ഇന്ന്മുതല്‍ നിലവില്‍ വരും. നിലവിലുള്ള ജീവക്കാര്‍ യുപിഎസിലേക്ക് മാറാൻ ജൂണ്‍ 30 ന് മുൻപ് ഓപ്ഷൻ നല്‍കണം.
•ആദായ നികുതി പുതിയ സ്ലാബില്‍ പൂര്‍ണമായും ആദായ നികുതി ഒഴിവിനുള്ള വാര്‍ഷിക വരുമാന പരിധി പുതിയ സാമ്ബത്തിക വര്‍ഷം മുതല്‍ 7 ലക്ഷം രൂപയില്‍ നിന്ന് 12 ലക്ഷം രൂപയാകും.
•15 വര്‍ഷം കഴിഞ്ഞ ഇരു ചക്ര വാഹനങ്ങള്‍ക്കും സ്വകാര്യ മുചക്ര വാഹനങ്ങള്‍ക്കും റോഡ് നികുതി 900 രൂപയില്‍ നിന്ന് 1350 രൂപ ആകും.
•750 കിലോ വരെയുള്ള സ്വകാര്യ കാറിന് 6400 ല്‍ നിന്ന് 9600 രൂപ ആകും.കാറുകളുടെ ഭാരത്തിന് അനുസരിച്ച്‌ നികുതികളില്‍ മാറ്റം വരും
•ഇന്ന് മുതല്‍ 15 ലക്ഷത്തിന് മുകളില്‍ ഉള്ള ഇലക്‌ട്രിക് വാഹനങ്ങളുടെ വില കൂടും. 15 ലക്ഷത്തിന് മുകളിലുള്ള ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെയാണ് നികുതി കൂടുന്നത്.
•വിവിധ കാര്‍ കമ്ബനികള്‍ ഇന്ന് മുതല്‍ 2 മുതല്‍ നാല് ശതമാനം വരെ വില കൂട്ടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
•24 മണിക്കൂര്‍ എങ്കിലും ഒരു ജില്ലയില്‍ മൊബൈല്‍ സേവനം മുടങ്ങിയാല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഇന്ന് മുതല്‍ നഷ്ടപരിഹാരം ലഭിക്കും.
•ആധാറും പാൻ നമ്ബറും തമ്മില്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് ഓഹരി നിക്ഷേപത്തിന് ലാഭ വിഹിതം കിട്ടില്ല.
•കേരളത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം ഇന്ന് മുതല്‍ കൂടും. 346 രൂപ എന്നത് 23 രൂപ കൂടി 369 രൂപ ആകും.
•ഭൂനികുതിയില്‍ 50 ശതമാനം വര്‍ധനയാണ് ഇന്ന് മുതല്‍ ഈടാക്കുക. 23 ഇനം കോടതി ഫീസുകളും കൂടും.
•സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 3 ശതമാനം കൂടും, ദിവസ വേതന, കരാര്‍ ജീവനക്കാരുടെ ശമ്ബളം 5 ശതമാനം ഉയരും

വീണ്ടും ചരിത്രവിലയില്‍ സ്വര്‍ണം; 67,000 രൂപയിലേക്ക് കുതിപ്പ്

സംസ്ഥാനത്ത് റോക്കറ്റ് കുതിപ്പുമായി സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഇന്ന് പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് വർധിച്ചത്.

ഇതോടെ, ഒരു പവൻ സ്വർണത്തിന് 66,880 രൂപയിലും ഗ്രാമിന് 8,360 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണം ഗ്രാമിന് 15 രൂപ ഉയർന്ന് 6,855 രൂപയിലെത്തി.

വെള്ളിയാഴ്ച കുറിച്ച പവന് 66,720 രൂപ എന്ന റിക്കാർഡാണ് ഒറ്റദിവസംകൊണ്ട് മറികടന്നത്. ഈമാസം 20ന് കുറിച്ച പവന് 66,480 രൂപ എന്ന ഉയരത്തിലെത്തിയ ശേഷം താഴേക്കു പോയ സ്വർണം അഞ്ചുദിവസത്തിനിടെ ഗ്രാമിന് 125 രൂപയും പവന് 1,000 രൂപയും കുറഞ്ഞിരുന്നു.

പിന്നീട് ബുധനാഴ്ച മുതലാണ് തിരിച്ചുകയറാൻ ആരംഭിച്ചത്. ബുധനാഴ്ച 80 രൂപയും വ്യാഴാഴ്ച 320 രൂപയും ഉയർന്ന സ്വർണവില വെള്ളിയാഴ്ച വീണ്ടും 66,000 കടക്കുകയായിരുന്നു. നാലു ദിവസം കൊണ്ട് 1,400 രൂപയുടെ വർധനയാണുണ്ടായത്. 67,000 രൂപ എന്ന പുതിയ നാഴികക്കല്ലിലേക്ക് ഇനി വെറും 120 രൂപയുടെ അകലം മാത്രമാണുള്ളത്.

ജനുവരി 22നാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.

ഫെബ്രുവരി ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.

ഈമാസം ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങള്‍ക്കൊടുവില്‍ 14ന് 65,000 രൂപയും 18ന് 66,000 രൂപയും പിന്നിടുകയായിരുന്നു.

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. രാജ്യാന്തര സ്വർണവില വെള്ളിയാഴ്ച കുറിച്ച ഔണ്‍സിന് 3,076 ഡോളർ എന്ന റിക്കാർഡ് തിരുത്തിക്കുറിച്ച്‌ 3,086 ഡോളറിലെത്തി.

അതേസമയം, വെള്ളി വില 112 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഒറ്റയടിക്ക് 840 രൂപയുടെ വര്‍ധന; സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തില്‍, 67,000ലേക്ക്

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് ഒറ്റയടിക്ക് 840 രൂപ വര്‍ധിച്ചതോടെയാണ് 20ന് രേഖപ്പെടുത്തിയ 66,480 രൂപ എന്ന റെക്കോര്‍ഡ് ഭേദിച്ചത്.

നിലവില്‍ 66,720 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഗ്രാമിന് ആനുപാതികമായി 105 രൂപയാണ് കൂടിയത്. 8340 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

20ന് 66,480 രൂപയായി ഉയര്‍ന്നതിന് പിന്നാലെ അടുത്ത ദിവസങ്ങളില്‍ സ്വര്‍ണവില കുറയുന്നതാണ് കണ്ടത്. പവന് ആയിരം കുറഞ്ഞ ശേഷം ബുധനാഴ്ച മുതലാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.
18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.

ഇന്നും ആശ്വാസം; സ്വര്‍ണവില കുത്തനെ താഴോട്ട്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും കുറവ്. റെക്കോര്‍ഡിലേക്ക് ഉയര്‍ന്ന വിലയില്‍ ഈ കഴിഞ്ഞ ഓരോ ദിവസവും പ്രതീക്ഷ നല്‍കുന്ന മാറ്റമാണ് കാണുന്നത്.

മാര്‍ച്ച്‌ 20ന് 66,480 രൂപയെന്ന സര്‍വ്വകാല റെക്കോര്‍ഡിലെത്തിയ വിലയില്‍ ഇന്നത്തേതുള്‍പ്പെടെ 1000 രൂപയുടെ കുറവാണ് അഞ്ച് ദിവസത്തിനുള്ളില്‍ ഉണ്ടായത്. അതേസമയം വെള്ളി വിലയില്‍ മാറ്റമില്ല.109.90 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് നല്‍കേണ്ടത്. 1,09,900 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്. കൂടാതെ ഓഹരി വിപണിയില്‍ ഉണ്ടാകുന്ന ചലനങ്ങളും സ്വര്‍ണ വിലയെ സ്വാധീനിക്കുന്നുണ്ട്. അതേസമയം വെള്ളി വിലയിലും ഇന്ന് ഇടിവുണ്ടായി. 110 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് നല്‍കേണ്ടത്. 1,10,000 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില.

നിങ്ങളുടെ മൊബൈല്‍ നമ്ബര്‍ ഇക്കൂട്ടത്തിലുണ്ടോ? എങ്കില്‍ ഏപ്രില്‍ 01 മുതല്‍ UPI സേവനം ലഭ്യമാകില്ല; ഗൂഗിള്‍പേ, ഫോണ്‍പേ അക്കൗണ്ടുകള്‍ അടിച്ചുപോകാതിരിക്കാൻ ചെയ്യേണ്ടത്..

ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായി യുപിഐ സേവനം ഉപയോഗിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. ഗൂഗിള്‍പേ, ഫോണ്‍പേ, പേടിഎം തുടങ്ങി നിരവധി ആപ്പുകളിലൂടെ യുപിഐ സേവനം ലഭ്യവുമാണ്.


എന്നാല്‍ ഏപ്രില്‍ ഒന്നുമുതല്‍ പുതിയ മാർഗനിർദേശങ്ങള്‍ പ്രകാരമാണ് യുപിഐ പ്രവർത്തിക്കുക എന്നതിനാല്‍ ചില മൊബൈല്‍ നമ്ബറുകാർക്ക് യുപിഐ സർവീസ് ലഭിക്കാതെ വന്നേക്കും. സജീവമല്ലാത്ത മൊബൈല്‍ നമ്ബറുകളില്‍ ഇനിമുതല്‍ യുപിഐ സർവീസുകള്‍ ലഭ്യമാവില്ല.

ബാങ്കുകള്‍ക്കും പേയ്മെന്റ് സർവീസ് പ്രൊവൈഡേഴ്സിനും നാഷണല്‍ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) നല്‍കിയിരിക്കുന്ന നിർദേശപ്രകാരമാണ് ഈ മാറ്റം. സജീവമല്ലാത്ത മൊബൈല്‍ നമ്ബറുകളില്‍ നിന്നുള്ള യുപിഐ അക്കൗണ്ടുകള്‍ ഡി-ലിങ്ക് ചെയ്യുകയാണ് ഇതുവഴിയുണ്ടാവുക. അനധികൃത ഇടപാടുകളും തട്ടിപ്പുകളും തടയാനാണ് NPCI ഈ നീക്കം നടത്തുന്നത്. അതിനാല്‍ യുപിഐ സേവനത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്ബറുകള്‍ സജീവമാണെന്ന് ഉറപ്പുവരുത്തുക.

എന്തുകൊണ്ട് ഈ നടപടി?

UPI-യുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്ബർ, ആ നമ്ബറിന്റെ ഉടമ ഉപയോഗിച്ചില്ലെങ്കിലും, അതില്‍ ലിങ്ക് ചെയ്തിട്ടുള്ള യുപിഐ അക്കൗണ്ട് സജീവമായിരിക്കും. അതിനാല്‍ മൊബൈല്‍ നമ്ബർ നിർജീവമായാല്‍ അതില്‍ ലിങ്ക് ചെയ്തിട്ടുള്ള യുപിഐ അക്കൗണ്ട് തട്ടിപ്പുകാർ ദുരുപയോഗം ചെയ്യാനുള്ള സാധ്യത നിലനില്‍ക്കുന്നു. ഇത് ഒഴിവാക്കുന്നതിനാണ് ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം തുടങ്ങിയ പേയ്മെന്റ് സർവീസ് പ്രൊവൈഡേഴ്സിനും (PSPs) ബാങ്കുകള്‍ക്കും NPCI പുതിയ മാർഗനിർദേശം നല്‍കിയത്. നിർജീവമായ മൊബൈല്‍ നമ്ബറില്‍ നിന്നുള്ള ഗൂഗിള്‍പേ, ഫോണ്‍പേ അക്കൗണ്ടുകള്‍ ഇതിന്റെ ഭാഗമായി നീക്കം ചെയ്യപ്പെടും.

യുപിഐ സർവീസ് നഷ്ടമാകുന്നതിന് മുന്നോടിയായി യൂസേഴ്സിന് ബാങ്കുകളില്‍ നിന്നോ PSPs-കളില്‍ നിന്നോ നോട്ടിഫിക്കേഷൻ ലഭിക്കും. മുന്നറിയിപ്പുകള്‍ അവഗണിച്ച്‌ നിർജീവമായി തുടരുന്ന മൊബൈല്‍ നമ്ബറാണെങ്കില്‍ അത് യുപിഐ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെടും.
ഇത് ആരെയെല്ലാം ബാധിക്കും?

മൊബൈല്‍ നമ്ബർ മാറ്റുകയും ഇത് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാതിരിക്കുകയും ചെയ്തവർ

കോള്‍ ചെയ്യാനോ എസ്‌എംഎസ് അയക്കാനോ ഉപയോഗിക്കാത്ത മൊബൈല്‍ നമ്ബറുകളില്‍ നിന്നുള്ള UPI അക്കൗണ്ട് ഉപയോഗിക്കുന്നവർ

യുപിഐ അക്കൗണ്ട് നഷ്ടമാകാതിരിക്കാൻ ചെയ്യേണ്ടത്..

യുപിഐ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്ബർ സജീവമാക്കുക. ഇതിനായി ആ നമ്ബറില്‍ നിന്ന് കോള്‍ ചെയ്തോ മെസേജ് ചെയ്തോ സജീവമാക്കാം. ബാങ്കില്‍ നിന്ന് എസ്‌എംഎസ് ഈ നമ്ബറിലേക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഇതെല്ലാം 2025 ഏപ്രില്‍ ഒന്നിന് മുൻപായി ചെയ്യുക.

സ്വര്‍ണം കടമെടുത്ത് വാങ്ങിക്കൂട്ടുന്നുണ്ടോ? വിദഗ്ധര്‍ പറയുന്നത്..ലാഭം കൊയ്യണമെങ്കില്‍ ചെയ്യേണ്ടത്.

സ്വർണ വില കുതിക്കുകയാണ്. ആദ്യമായി ആഗോള വിപണിയില്‍ ഔണ്‍സിന് 3050 ഡോളർ ഇന്ന് രേഖപ്പെടുത്തി. ആഗോള വിപണയിലെ വില വർധനവ് രാജ്യത്തെ സ്വർണമാർക്കറ്റിലും പ്രതിഫലിച്ചിട്ടുണ്ട്.
ഇന്ന് ഇന്ത്യയില്‍ ഒരു ഗ്രാം സ്വർണത്തിന് 8308 രൂപയാണ് വില.
വില കൂടുമ്ബോഴും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വർണത്തിന് ഡിമാന്റ് ഏറുകയാണ്. ഭാവിയില്‍ ലാഭം പ്രതീക്ഷിച്ച്‌ കൈയ്യില്‍ പണം ഇല്ലെങ്കിലും കടംവാങ്ങിയെങ്കിലും ഈ സമയത്ത് സ്വർണം വാങ്ങിക്കൂട്ടുന്നവർ ഉണ്ട്. എന്നാല്‍ കടം വാങ്ങിയും ക്രൈഡിറ്റ് കാർഡിലൂടെയുമെല്ലാം ഈ സമയത്ത് സ്വർണം വാങ്ങുന്നത് ഗുണകരമാണോ? എങ്ങനെ ലാഭകരമായി സ്വർണം വാങ്ങാം? വിദഗ്ധർ പറയുന്നത് എന്താണെന്ന് പരിശോധിക്കാം.

റെക്കോഡ് വിലക്കാണ് സ്വർണ വ്യാപാരം നടക്കുന്നതെങ്കിലും കടം വാങ്ങി സ്വർണം വാങ്ങാൻ നിർദേശിക്കില്ലെന്ന് പറയുകയാണ് യുഎഇ ആസ്ഥാനമായുള്ള സ്വർണ്ണ നിക്ഷേപകയും വിശകലന വിദഗ്ദ്ധയുമായ ജോർജിന എഫലിൻ. ഇനി സ്വര്‍ണത്തിന് വില കുറഞ്ഞാലും കടം വാങ്ങി സ്വർണം വാങ്ങരുതെന്ന നിർദേശമാണ് അവർ നല്‍കുന്നത്. സ്വർണം പണയം വെച്ചാലും വിറ്റാലുമെല്ലാം വരുമാനം തന്നെയാണ്. പക്ഷെ വ്യക്തിഗത ലോണെടുത്തും പലിശക്ക് വാങ്ങിയുമെല്ലാം ഇപ്പോള്‍ സ്വർണം വാങ്ങിയാല്‍ ഭാവിയില്‍ പലിശ നിങ്ങളെ വലിയ കടക്കെണിയില്‍ എത്തിച്ചേക്കും', അവർ പറഞ്ഞു.

ഇത്തരത്തില്‍ കടം വാങ്ങി സ്വർണം വാങ്ങുന്നത് അപകടമാണെന്ന് അറിയാമെങ്കിലും ചിലർ സ്വർണം വാങ്ങാൻ തുനിഞ്ഞിറങ്ങുന്നുണ്ട്. അത്തരക്കാർക്ക് എങ്ങനെ ലാഭം കൊയ്യാം? കുറഞ്ഞ പലിശ നിരക്കുള്ള വ്യക്തിഗത ലോണുകളെ ഇതിനായി ആശ്രയിക്കാം. നിങ്ങളുടെ വായ്പയുടെ പലിശയേക്കാള്‍ വേഗത്തില്‍ സ്വർണത്തിന്റെ മൂല്യം ഉയരുകയാണെങ്കില്‍ തീർച്ചയായും ലാഭം തന്നെ. എന്നാല്‍ കുറഞ്ഞ പലിശയ്ക്ക് വ്യക്തിഗത ലോണ്‍ ലഭിക്കുമോ? സാധ്യത കുറവാണ്. ഇതിനിടയില്‍ സ്വർണ വില കുത്തനെ കുറഞ്ഞാല്‍ നിക്ഷേപത്തേക്കാള്‍ കൂടുതല്‍ പൈസ കടം വീട്ടാൻ വേണ്ടി വന്നേക്കും.

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണെങ്കില്‍ അപകടം കുറച്ച്‌ കൂടുതലാണ്. കാരണം ക്രെഡിറ്റ് പലിശ 14 മുതല്‍ 30 ശതമാനം വരെ വന്നേക്കും. സ്വർണത്തില്‍ ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്നവരാണെങ്കില്‍ കടമെടുത്ത് സ്വർണ വാങ്ങുന്നത് വലിയ അപകടം ഉണ്ടാക്കില്ല.എന്നാല്‍ മറിച്ചാണെങ്കില്‍ സ്വർണത്തിന്റെ വില കുറയുന്നത് നിങ്ങള്‍ക്ക് വലിയ നഷ്ടം ഉണ്ടാക്കിയേക്കും. ചുരുക്കി പറഞ്ഞാല്‍ റിസ്ക് എടുക്കാനുള്ള ധൈര്യവും നിങ്ങളുടെ സാമ്ബത്തിക സ്ഥിതിയേയുമൊക്കെ ഇക്കാര്യത്തില്‍ പ്രധാനമാണ്.

എന്തായാലും സ്വർണത്തില്‍ സ്വന്തം പണം നിക്ഷേപിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. വില കുറയുമ്ബോള്‍ മാത്രം സ്വർണം വാങ്ങുക. സ്വർണത്തില്‍ ബുദ്ധിപൂർവ്വം നിക്ഷേപിച്ചെങ്കില്‍ വലിയ വില കൊടുക്കേണ്ടി വന്നേക്കുമെന്ന മുന്നറിയിപ്പും ഇവർ നല്‍കുന്നു.

സ്വര്‍ണവില കൂടി, റെക്കോഡിന് തൊട്ടരികെ.

സ്വർണത്തിന് ഇന്ന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയും വർധിച്ചു. ഗ്രാമിന് 8,065രൂപയും പവന് 64,520 രൂപയുമാണ് ഇന്നത്തെ വില.
ഇതോടെ എക്കാലത്തെയും റെക്കോഡ് വിലയായ 64,600 രൂപയുടെ തൊട്ടരികിലേക്ക് സ്വർണവില ഉയർന്നു.
ഇന്നലെ ഗ്രാമിന് 30രൂപയും പവന് 240 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 8,020 രൂപയും പവന് 64,160 രൂപയുമായിരുന്നു ഇന്നലത്തെ വില. മാർച്ച്‌ അഞ്ചിന് 64,520 രൂപയായിരുന്നു. തുടർന്നുള്ള ദിവസങ്ങള്‍ വില ഇടിഞ്ഞതിന് ശേഷം ശനി, തിങ്കള്‍ ദിവസങ്ങളില്‍ വില വർധിച്ചിരുന്നു.

അതിനിടെ, ഏറെ നാളായി വ്യത്യസ്ത വില പ്രഖ്യാപിച്ചിരുന്ന ഇരുവിഭാഗം സ്വർണവ്യാപാരി സംഘടനകളും ഇന്നും ഒരേവിലയാണ് നിശ്ചയിച്ചത്. കഴിഞ്ഞ മൂന്നുദിവസമായി ഒരേ വില തന്നെയാണ് ഇരുവിഭാഗവും പ്രഖ്യാപിച്ചത്. കേരളത്തിലെ സ്വർണ വ്യാപാരികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഓള്‍ കേരള ഗോള്‍ഡ് ആൻഡ് സില്‍വർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) തെറ്റിപ്പിരിഞ്ഞ് രണ്ട് വിഭാഗമായതോടെയാണ് ദിവസവും വ്യത്യസ്ത വില പ്രഖ്യാപിച്ചു തുടങ്ങിയത്. എസ്. അബ്ദുല്‍ നാസർ, സുരേന്ദ്രൻ കൊടുവള്ളി എന്നിവർ നേതൃത്വം നല്‍കുന്ന സംഘടനയും ബി. ഗോവിന്ദൻ ചെയർമാനും ജസ്റ്റിൻ പാലത്ര പ്രസിഡന്റുമായുള്ള സംഘടനയുമാണ് നിലവിലുള്ളത്. ഇരുവരും ഓള്‍ കേരള ഗോള്‍ഡ് ആൻഡ് സില്‍വർ മർച്ചന്റ്സ് അസോസിയേഷൻ എന്ന പേര് തന്നെയാണ് ഉപയോഗിക്കുന്നത്. ഇതുസംബന്ധിച്ച അവകാശവാദം കോടതിയുടെ പരിഗണനയിലാണ്.