വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ അടുത്ത ഘട്ടത്തിനായി പതിനായിരം കോടിയുടെ വികസനത്തിന് ഒരുങ്ങുകയാണ് അദാനി ഗ്രൂപ്പ്.
തുറമുഖത്തിന്റെ നിർമ്മാണത്തിനായി 77.17 ഹെക്ടർ കടലാണ് നികത്താൻ ധാരണയായത്.
കടൽ നികത്തുന്നത് മൂലം സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കുന്നത് വേണ്ടിവരില്ല എന്നതാണ് കാരണമെന്ന് സർക്കാർ കേന്ദ്രങ്ങളിൽ നിന്നും അറിയാൻ കഴിയുന്നത്.
തുറമുഖ നിർമ്മാണ ആവശ്യങ്ങൾക്കായി ആകെ 143.17 ഹെക്ടർ കടൽ ഭാഗം നികത്താനാണ് പദ്ധതിയിട്ടത്.
ഇതിൽ 66 ഹെക്ടർ കടൽ നികർത്തിയിരുന്നു. ശേഷിക്കുന്ന 77.17 ഹെക്ടർ കടൽ ഡ്രഡ്ജിംഗിലൂടെ നികത്താനാണ് തീരുമാനമെടുത്തത്.
കണ്ടെയ്നർ യാർഡ് നിർമ്മാണത്തിനായി വേണ്ടി വരുന്ന സ്ഥലം കടലിൽ നിന്നും മണൽഖനനം ചൈയ്ത് കരഭൂമി ആക്കാനാണ് ശ്രമം.
ഇതിനായി കേന്ദ്ര സർക്കാരിന്റെ പാരിസ്ഥിതിക അനുമതി ലഭിച്ചിട്ടുണ്ട്.
കടൽ മണൽ ഖനനത്തിന് എതിരെയുള്ള സമരത്തിന്റെ നേതൃത്വം നൽകുന്നതും കേരളത്തിന്റെ ഭരണം കൈകാര്യം ചെയ്യുന്നതും ഓരേ പാർട്ടിയാണ്.
ബ്ളൂ എക്കണോമി പോലുള്ള പദ്ധതികൾക്കും കടൽ മണൽ ഖനനത്തിനും എതിരാണെന്ന് ജനങ്ങളെ വിശ്വസിക്കുന്നവർ തന്നെയാണ് ഈ കടൽ ഡ്രഡ്ജിംഗിലൂടെ സ്ഥലം കണ്ടെത്തുന്നതിന് കൂട്ട് നിൽക്കുന്നതും.
വികസനത്തിന്റെ പേരിലുള്ള ഈ കടൽ കച്ചവടം അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുകയാണ് തീരദേശ ജനതയുടെ ലേബലിൽ അറിയപ്പെടുന്ന രാഷ്ട്രീയ സാമുദായിക സംഘടനകളും.
No comments
Post a Comment