BREAKING NEWS
National News

728x90

header-ad

468x60

header-ad

Slider

Latest

Slider 2

randomposts3

Block 1

Lifestyle/block-1

Block 7

Sports/block-7

Block 8

Business/block-8

Block 9

Technology/block-8

Block 7

Crime/block-7

Block 6

Education/block-6

Block 6

International News/block-6

Block-3

National News/block-3

Block 2

Education/block-2

Block-2

Technology/block-2

Block 1

Business/block-1

Block 4

Weather/block-4

Block 5

Politics/block-5

block 1

Lifestyle/block-1

Featured

featured

Latest Articles

സ്വര്‍ണവില കൂടി, റെക്കോഡിന് തൊട്ടരികെ.

സ്വർണത്തിന് ഇന്ന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയും വർധിച്ചു. ഗ്രാമിന് 8,065രൂപയും പവന് 64,520 രൂപയുമാണ് ഇന്നത്തെ വില.
ഇതോടെ എക്കാലത്തെയും റെക്കോഡ് വിലയായ 64,600 രൂപയുടെ തൊട്ടരികിലേക്ക് സ്വർണവില ഉയർന്നു.
ഇന്നലെ ഗ്രാമിന് 30രൂപയും പവന് 240 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 8,020 രൂപയും പവന് 64,160 രൂപയുമായിരുന്നു ഇന്നലത്തെ വില. മാർച്ച്‌ അഞ്ചിന് 64,520 രൂപയായിരുന്നു. തുടർന്നുള്ള ദിവസങ്ങള്‍ വില ഇടിഞ്ഞതിന് ശേഷം ശനി, തിങ്കള്‍ ദിവസങ്ങളില്‍ വില വർധിച്ചിരുന്നു.

അതിനിടെ, ഏറെ നാളായി വ്യത്യസ്ത വില പ്രഖ്യാപിച്ചിരുന്ന ഇരുവിഭാഗം സ്വർണവ്യാപാരി സംഘടനകളും ഇന്നും ഒരേവിലയാണ് നിശ്ചയിച്ചത്. കഴിഞ്ഞ മൂന്നുദിവസമായി ഒരേ വില തന്നെയാണ് ഇരുവിഭാഗവും പ്രഖ്യാപിച്ചത്. കേരളത്തിലെ സ്വർണ വ്യാപാരികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഓള്‍ കേരള ഗോള്‍ഡ് ആൻഡ് സില്‍വർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) തെറ്റിപ്പിരിഞ്ഞ് രണ്ട് വിഭാഗമായതോടെയാണ് ദിവസവും വ്യത്യസ്ത വില പ്രഖ്യാപിച്ചു തുടങ്ങിയത്. എസ്. അബ്ദുല്‍ നാസർ, സുരേന്ദ്രൻ കൊടുവള്ളി എന്നിവർ നേതൃത്വം നല്‍കുന്ന സംഘടനയും ബി. ഗോവിന്ദൻ ചെയർമാനും ജസ്റ്റിൻ പാലത്ര പ്രസിഡന്റുമായുള്ള സംഘടനയുമാണ് നിലവിലുള്ളത്. ഇരുവരും ഓള്‍ കേരള ഗോള്‍ഡ് ആൻഡ് സില്‍വർ മർച്ചന്റ്സ് അസോസിയേഷൻ എന്ന പേര് തന്നെയാണ് ഉപയോഗിക്കുന്നത്. ഇതുസംബന്ധിച്ച അവകാശവാദം കോടതിയുടെ പരിഗണനയിലാണ്.

പത്മകുമാറിലൂടെ പുറത്തുവന്നത് പത്തനംതിട്ട സിപിഎമ്മിലെ ഏറെ കാലമായുള്ള വിഭാഗീയത; ഗൗരവമായി കണ്ട് സിപിഎം, നടപടി.

പത്തനംതിട്ട സിപിഎമ്മില്‍ ഏറെ കാലമായി നീറിപുകയുന്ന വിഭാഗീയതയാണ് മുൻ എംഎല്‍എ എ പത്മകുമാറിൻ്റെ പരസ്യ പ്രതിഷേധത്തിലൂടെ പുറത്ത് വന്നത്.

സംസ്ഥാനസമ്മേളന നടപടികള്‍ പൂർത്തിയാകും മുൻപുള്ള ഇറങ്ങിപ്പോക്കിനെ സംസ്ഥാന നേതൃത്വവും അതീവഗൗരവത്തോടെ കാണുന്നു. മറ്റന്നാള്‍ ചേരുന്ന ജില്ലാകമ്മിറ്റിയില്‍ നടപടി വരാനാണ് സാധ്യത.

വിവാദങ്ങള്‍ ഒന്നുമില്ലാതെ അവസാനിക്കേണ്ട കൊല്ലം സമ്മേളനമാണ്. പക്ഷേ പൊതുസമ്മേളനത്തിനു മുൻപ് പത്തനംതിട്ടയിലെ മുതിർന്ന നേതാവ് എ. പത്മകുമാറിന്റെ ഇറങ്ങിപ്പോക്ക് പാർട്ടിക്ക് ആകെ നാണക്കേടായി. പത്മകുമാറിനെ എംഎല്‍എയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ടും ഒക്കെ ആക്കിയിട്ടുണ്ട് പാർട്ടി. എന്നാല്‍ സംസ്ഥാന സമിതിയിലേക്ക് പരിഗണിക്കാത്തതാണ് ഇപ്പോഴത്തെ കടുത്ത അതൃപയ്ക്ക് കാരണം. ചതിവ് - വഞ്ചന - അവഹേളനം. അഞ്ചു പതിറ്റാണ്ടിലേറെയായി ഉള്ള കോമ്രേഡ്ഷിപ്പിനെ പത്മകുമാർ ഇങ്ങനെ ചുരുക്കി എഴുതി ഫേസ്ബുക്കില്‍.

വീണ ജോർജിനെ ക്ഷണിതാവായി സംസ്ഥാന കമ്മിറ്റിയില്‍ എടുത്തതില്‍ തനിക്ക് ഒരു പ്രശ്നവും ഇല്ലെന്നാണ് പത്മകുമാർ പറയുന്നത്. എന്നാല്‍ വീണയെ പോലും പരിഗണിച്ചിട്ടും പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലെ ഏറ്റവും മുതിർന്ന നേതാവായ തന്നെ അവഗണിച്ചതായി പത്മകുമാർ പലരോടും പരിതപിക്കുന്നു. ഏറെക്കാലമായി പത്തനംതിട്ടയിലെ സിപിഎമ്മില്‍ ഒറ്റയാനാണ് പത്മകുമാർ. ഇക്കഴിഞ്ഞ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറിയാകാൻ കുപ്പായം തൈപ്പിച്ചതാണ്. ആഗ്രഹം പക്ഷേ മറ്റു നേതാക്കള്‍ കൈകോർത്ത് മുളയിലെ നുള്ളി കളയുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തോമസ് ഐസക്കിനെ പത്തനംതിട്ടയില്‍ കൊണ്ടുവന്ന് മത്സരിപ്പിക്കാൻ മുൻകൈ എടുത്തവരില്‍ ഒരാള്‍ പത്മകുമാർ ആയിരുന്നു. ഐസക്കിന്റെ വരവില്‍ പാർലമെൻററി മോഹം തകർന്ന പലരും ആ ദേഷ്യവും പത്മകുമാറിനോട് തീർത്തു. എന്തായാലും സംസ്ഥാന സമ്മേളനത്തില്‍ നിന്നുള്ള ഇറങ്ങിപ്പോക്കില്‍ പത്മകുമാറിനെതിരെ നടപടി വരുമെന്ന് ഔദ്യോഗിക വിഭാഗം ഉറപ്പിച്ചു പറയുന്നു. മുഖ്യമന്ത്രിക്കും കടുത്ത അതൃപതി ഉണ്ട്.
ബിജെപിയും കോണ്‍ഗ്രസും ഇരുകൈ നീട്ടി സ്വാഗതം ചെയ്തെങ്കിലും തല്‍ക്കാലം പത്മകുമാർ പാർട്ടി വിടില്ലന്നാണ് സിപിഎം നേതാക്കളുടെ പ്രതീക്ഷ

'ടീം മൊത്തം എനിക്കൊപ്പമുണ്ടായിരുന്നു'; വിജയത്തിന് പിന്നിലെ രഹസ്യം വ്യക്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്

മൂന്നാം തവണയും ഇന്ത്യ ഐസിസി ചാംപ്യന്‍സ് ട്രോഫി ഉയര്‍ത്തി. ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടുന്നത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടമാണിത്. 
ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 252 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ ഇന്നിംഗ്‌സ് പുറത്തെടുത്ത രോഹിത് ശര്‍മയാണ് (76) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ശ്രേയസ് അയ്യര്‍ 46 റണ്‍സെടുത്തു. കെ എല്‍ രാഹുലിന്റെ (33 പന്തില്‍ പുറത്താവാതെ 34) ഇന്നിംഗ്‌സ് നിര്‍ണായകമായി. നേരത്തെ, കിവീസിനെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. ഏഴ് വിക്കറ്റുകള്‍ ന്യൂസിലന്‍ഡിന് നഷ്ടമായി. കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മത്സരശേഷം രോഹിത് വിജയത്തെ കുറിച്ച് സംസാരിച്ചു. ഇന്ത്യന്‍ നായകന്റെ വാക്കുകള്‍... ''ഒരുപാട് സന്തോഷം. ടൂര്‍ണമെന്റിലുടനീളം ഞങ്ങള്‍ നന്നായി കളിച്ചു. മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചത് മികച്ച അനുഭവമാണ്. ഫൈനലില്‍ സ്വീകരിച്ച ശൈലിയില്‍ ഞാന്‍ തൃപ്തനാണ്. വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ക്ക് ടീമിന്റെ പിന്തുണ ആവശ്യമാണ്. ടീം എന്നോടൊപ്പം ഉണ്ടായിരുന്നു, 2023 ലോകകപ്പില്‍ രാഹുല്‍ ഭായ്, ഇപ്പോള്‍ ഗൗതി ഭായിക്കൊപ്പം. ഇത്രയും വര്‍ഷങ്ങള്‍ക്കിടെ ഞാന്‍ വ്യത്യസ്തമായ രീതിയില്‍ കളിച്ചിട്ടുണ്ട്. ഇവിടെ ചില അവസരങ്ങളില്‍ കളിച്ചതിനാല്‍, പിച്ചിന്റെ സ്വഭാവം മനസ്സിലാകും. ഇന്ത്യന്‍ ബാറ്റിംഗ് ലൈനപ്പിന് വലിയ ആഴമുണ്ട്. ജഡേജ 8-ാം സ്ഥാനത്ത് വരുന്നത് ഞങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നു. ഞങ്ങള്‍ക്ക് വ്യക്തമായ പദ്ധതികള്‍ ഉണ്ടായിരുന്നു.'' രോഹിത് മത്സരശേഷം പറഞ്ഞു.
ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ രോഹിത് - ശുഭ്മാന്‍ ഗില്‍ സഖ്യം 105 റണ്‍സ് ചേര്‍ത്തു. 19-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ഗ്ലെന്‍ ഫിലിപ്‌സിന്റെ ഒരു തകര്‍പ്പന്‍ ക്യാച്ചാണ് ഗില്ലിന് പുറത്തേക്കുള്ള വഴി തെളിയിച്ചത്. സാന്റ്‌നര്‍ക്കായിരുന്നു വിക്കറ്റ്. കോലി നേരിട്ട രണ്ടാം പന്തില്‍ തന്നെ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. മൈക്കല്‍ ബ്രേസ്‌വെല്ലിന്റെ പന്തില്‍ മടങ്ങുകയായിരുന്നു താരം. പിന്നാലെ രോഹിത് ശര്‍മയും മടങ്ങി. രചിന്‍ രവീന്ദ്രയുടെ പന്തില്‍ ക്രീസ് വിട്ട് അടിക്കാനുള്ള ശ്രമത്തില്‍ രോഹിത് പരാജയപ്പെട്ടു. വിക്കറ്റ് കീപ്പര്‍ ടോം ലാതം സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു രോഹിത്തിനെ. മൂന്ന് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്‌സ്. ശ്രേയസ് അയ്യര്‍ (48), അക്‌സര്‍ പട്ടേല്‍ (29), ഹാര്‍ദിക് പാണ്ഡ്യ (18) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. രാഹുല്‍ ഒരറ്റത്ത് നിന്നത് ഇന്ത്യക്ക് ഗുണം ചെയ്തു. 49-ാം ഓവറിന്റെ അവസാന പന്തില്‍ ഫോറടിച്ച് രവീന്ദ്ര ജഡേജ (9) ഇന്ത്യക്ക് വിജയം സമ്മാനിച്ചു.

കാസര്‍കോട് 15കാരിയുടേയും യുവാവിന്‍റേയും മരണം; മൃതദേഹങ്ങള്‍ ഉണങ്ങിയ നിലയില്‍, കൂടുതല്‍ പരിശോധന വേണ്ടിവരും.

കാസർഗോഡ് പതിന‍ഞ്ച് വയസുകാരിയുടേയും ഓട്ടോ ഡ്രൈവര്‍ പ്രദീപിന്‍റേയും മരണം ആത്മഹത്യയെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
മൃതദേഹങ്ങള്‍ക്ക് ഇരുപത് ദിവസത്തില്‍ അധികം പഴക്കമുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ ഉണങ്ങിയ നിലയില്‍ (മമ്മിഫൈഡ്)ആയിരുന്നു. 
കണ്ണൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്മോർട്ടം നടന്നത്. കൂടുതല്‍ പരിശോധനയ്ക്കായി മൃതദേഹ അവശിഷ്ടങ്ങള്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചു. അതേസമയം, ആത്മഹത്യയ്ക്ക് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഇരുവരുടേയും ഫോണുകള്‍ പരിശോധിക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്.

ഫെബ്രുവരി 12 നാണ് പെണ്‍കുട്ടിയെയും ഇവരുടെ കുടുംബ സുഹൃത്തായ പ്രദീപിനെയും കാണാതായത്. ഇന്നലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പൈവളിഗ സ്വദേശിനിയായ15കാരി, ഇവരുടെ അയല്‍വാസിയായ പ്രദീപ് (42) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. അതേസമയം, പരാതി ലഭിച്ചിട്ടും പൊലീസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചതിനാലാണ് കണ്ടെത്താൻ വൈകിയതെന്ന ആരോപണമാണ് ഉയരുന്നത്. പെണ്‍കുട്ടിക്കൊപ്പം കാണാതായ പ്രദീപിനെതിരെ ആരോപണവുമായി മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു. 

ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച്‌ ഓഫായത് ഒരേയിടത്തുനിന്നായിരുന്നു. ഇത് കേന്ദ്രീകരിച്ച്‌ നടത്തിയ തെരച്ചിലിലാണിപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ രാവിലെ മുതല്‍ 52 അംഗ പൊലീസ് സംഘവും നാട്ടുകാരുമടക്കം വ്യാപക തെരച്ചില്‍ നടത്തിവരുന്നതിനിടെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പൈവളിഗയിലെ പെണ്‍കുട്ടിയുടെ വീടിന് സമീപമുള്ള മണ്ടെക്കാപ്പ് ഗ്രൗണ്ടിനടുത്തുള്ള അക്കേഷ്യ മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് പെണ്‍കുട്ടിയെയും യുവാവിനെയും കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്.
ഫെബ്രുവരി 12 മുതലാണ് പെണ്‍കുട്ടിയെ കാണാതായെന്ന് മാതാപിതാക്കള്‍ പരാതി നല്‍കിയത്. ഡ്രോണ്‍ അടക്കമുള്ളവ ഉപയോഗിച്ച്‌ പരിശോധന നടത്തിയിരുന്നു. ഏക്കറുകളോളം വ്യാപിപ്പിച്ചുകിടക്കുന്ന പ്രദേശമാണിത്. തോട്ടത്തിലെ ഉള്‍ഭാഗങ്ങളിലാണ് കൂടുതല്‍ തെരച്ചില്‍ നടത്തിയിരുന്നതെന്നും നേരത്തെ ഈ ഭാഗത്ത് തെരച്ചില്‍ കാര്യമായി നടത്തിയിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.
പെണ്‍കുട്ടിയെ കാണാതായതിനൊപ്പം അയല്‍വാസിയായ യുവാവിനെയും കാണാതായിരുന്നു. കാണാതായി 26 ദിവസത്തിനുശേഷമാണിപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ ലോക്കേഷൻ നോക്കിയാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് മൊബൈല്‍ ഫോണും കത്തിയുമടക്കം കണ്ടെടുത്തു.

കൊച്ചി വാട്ടർ മെട്രോ രാജ്യവ്യാപകമാക്കും!

കേരള സർക്കാരിൻ്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടർ മെട്രോ സർവീസ് ആരംഭിച്ച്‌ ഒന്നരവർഷം പൂർത്തിയാകുമ്ബോള്‍ തന്നെ സഞ്ചരിച്ചവരുടെ എണ്ണം 30 ലക്ഷം പിന്നിട്ടിരിക്കുകയാണ്. 
പൊതുഗതാഗത മേഖലയിലെ നാഴികക്കല്ലായി മാറിയ വാട്ടർമെട്രോ വിനോദസഞ്ചാരികള്‍ക്ക് പുറമെ കൊച്ചിക്കാർക്കും ഏറെ സഹായകമായിട്ടുണ്ടെന്നാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് സൂചിപ്പിക്കുന്നത്. യാത്രാസമയത്തില്‍ ഉണ്ടാകുന്ന ഗണ്യമായ കുറവും മികച്ച സൗകര്യങ്ങളും വാട്ടർമെട്രോയ്ക്ക് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത വർദ്ധിപ്പിക്കുന്നു. ആരംഭിച്ച്‌ വളരെ പെട്ടെന്നുതന്നെ സർവീസ് വിപുലീകരിക്കാനും കൂടുതല്‍ ടെർമിനലുകളുടെ ഉദ്ഘാടനം ചെയ്യാനും സാധിച്ചു. 10 ടെർമിനലുകളിലായി 6 റൂട്ടിലേക്ക് കൊച്ചി വാട്ടർ മെട്രോ ഇപ്പോള്‍ സർവീസ് നടത്തുന്നുണ്ട്. ഇന്ത്യയിലെ തന്നെ ആദ്യ വാട്ടർമെട്രോയിലേക്ക് വരുന്ന വ്ലോഗർമാരുടെ എണ്ണവും ഏറെയാണ്. വാട്ടർമെട്രോയുടെ വളർച്ച കൊച്ചിയിലേക്ക് നിരവധി ടൂറിസ്റ്റുകളെയും ആകർഷിക്കുന്നു. പരിസ്ഥിതി സൗഹൃദമായ, എന്നാല്‍ അന്താരാഷ്ട്ര നിലവാരം കാത്തുസൂക്ഷിക്കുന്ന ഈ കേരള മോഡല്‍ കേന്ദ്ര ഗവണ്മെൻ്റ് പോലും പരസ്യങ്ങളില്‍ ഉപയോഗിക്കുന്നത് ഇന്ന് കേരളം ചിന്തിക്കുന്നത് നാളെ രാജ്യം ഏറ്റെടുക്കും എന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണ്. എത്രയും പെട്ടെന്നുതന്നെ കൂടുതല്‍ ടെർമിനലുകളുടെ നിർമ്മാണം പൂർത്തിയാക്കി ആ റൂട്ടുകളില്‍ കൂടി ബോട്ടുകള്‍ ഇറക്കി സർവീസ് വിപുലീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

കൊല്ലത്തും മറ്റ് സംസ്ഥാനങ്ങളിലെ 17 സ്ഥലങ്ങളിലും വാട്ടർ മെട്രോ ഫെറി സർവീസുകൾ ആരംഭിക്കുന്നതിന്റെ സാധ്യതാ പഠനം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) ആരംഭിച്ചു. കഴിഞ്ഞ നവംബറിൽ, തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ സമാനമായ വാട്ടർ മെട്രോ സംവിധാനങ്ങൾക്കുള്ള സാധ്യതകൾ വിലയിരുത്തുന്നതിനായി ഒരു സാധ്യതാ പഠനം നടത്താനുള്ള ചുമതല മെട്രോ ഏജൻസിയെ ഏൽപ്പിച്ചിരുന്നു. ഒരു കൺസൾട്ടൻസി വിഭാഗം രൂപീകരിക്കുന്നതിന് ഡയറക്ടർ ബോർഡിന്റെ സമീപകാല അംഗീകാരത്തോടെ, പ്രാരംഭ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി കെഎംആർഎൽ ഒരു ഇൻ-ഹൗസ് കമ്മിറ്റി രൂപീകരിച്ചു. ആവശ്യമെങ്കിൽ, പ്രക്രിയ ശക്തിപ്പെടുത്തുന്നതിന് ബാഹ്യ വിദഗ്ധരെ കൊണ്ടുവരുമെന്ന് മെട്രോ വൃത്തങ്ങൾ പറഞ്ഞു. 

ഗുവാഹത്തിയിലെ ബ്രഹ്മപുത്ര നദി, ജമ്മു കശ്മീരിലെ ദാൽ തടാകം, ആൻഡമാനിലെയും ലക്ഷദ്വീപിലെയും ദ്വീപ് ബന്ധങ്ങൾ എന്നിവയാണ് സാധ്യതയുള്ള സ്ഥലങ്ങൾ. അഹമ്മദാബാദ് (സബർമതി), സൂറത്ത്, മംഗലാപുരം, അയോധ്യ, ധുബ്രി, ഗോവ, കൊൽക്കത്ത, പട്‌ന, പ്രയാഗ്‌രാജ്, ശ്രീനഗർ, വാരണാസി, മുംബൈ, കൊച്ചിയുടെ പ്രാന്തപ്രദേശങ്ങൾ, കൊല്ലം, വസായ് എന്നിവയാണ് പരിഗണനയിലുള്ള മറ്റ് നഗരങ്ങൾ.

മാരക രാസലഹരിയുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലീസ് അറസ്റ് ചൈയ്തു.


ആലപ്പുഴ കുതിരപ്പന്തി ലോക്കൽകമ്മിറ്റിയുടെ കീഴിലുള്ള സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് സെക്രട്ടറിയായ വിഘ്നേഷിനെയാണ് 0.24 ഗ്രാം എംഡിഎംഎയും രണ്ട് സിറിഞ്ചുകളുമായി പോലീസ് പിടികൂടിയത്.
ഹരിപ്പാട് നിന്നും എംഡിഎംഎ ഉപയോഗിച്ചതിന് പിടികൂടിയ ആളുകളിൽ നിന്നുമാണ് വിഘ്നേഷ് ഇതിന്റെ കണ്ണിയാണെന്നുള്ള വിവരം പോലീസിന് ലഭിച്ചത്.

പോലീസ് കേസ് എടുത്തുവെങ്കിലും വിവരങ്ങൾ മാധ്യമങ്ങളിൽ നിന്നും മറച്ചു വയ്ക്കുകയായിരുന്നു. ശക്തമായ രാഷ്ട്രീയ ഇടപെടലുകളിൽ ഈ വിഷയം പൊതു ജനത്തിന് അറിയാനുള്ള സാഹചര്യം ഒഴിവാക്കാൻ നഗരത്തിലെ ലഹരി കടത്ത് സംഘം ഇടപെട്ടതായി ആരോപണം ഉയർന്നിരുന്നു.

മാർച്ച് രണ്ടിന് എഫ്ഐആർ രജിസ്റർ ചെയ്തു കേസിന്റെ വിവരം മാധ്യമങ്ങൾ ഉൾപ്പെടെ പുറംലോകം അറിഞ്ഞത് മാർച്ച് ഏഴിന് മാത്രമാണ് 

ഇന്നലെ പാർട്ടി ഏരിയാ കമ്മിറ്റിയുടെ നിർദേശം അനുസരിച്ചാണ് ബ്രാഞ്ച് സെക്രട്ടറിയായ വിഘ്നേഷിനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കം ചൈയ്തത്.

പാർട്ടി കമ്മിറ്റി കൂടിയപ്പോൾ മാത്രമാണ് പാർട്ടിയിലെ ചിലർ ഈ വിഷയം അറിഞ്ഞതും. വിഭാഗീയതയുടെ പശ്ചാത്തലത്തിൽ എതിർ പക്ഷത്തിന് കിട്ടിയ ആയുധം പാർട്ടി നടപടി നേരിട്ട് പുറത്താക്കിയ നേതാവിന്റെ ശ്രദ്ധയിലും പെട്ടത്.

അതേത്തുടർന്ന് പാർട്ടി അംഗമായ ചിലർ മാധ്യമങ്ങളെ വിവരം അറിയിക്കുകയായിരുന്നു.

പ്രദേശത്ത് വർധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗത്തിന്റെ കണ്ണികളെക്കുറിച്ച് പലർക്കും അറിയാമെങ്കിലും തുറന്നു പറയാൻ പലരും ഭയപ്പെടുന്ന സ്ഥിതിയാണ്.

ഈ വിഷയത്തിൽ ഇടപെട്ട ലോക്കൽ നേതാക്കളുടെ ഗുണ്ടാ പ്രവർത്തനങ്ങൾ പലപ്പോഴും ലഹരിക്കെതിരെ ഉയർന്ന ശബ്ദങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് പ്രദേശത്തെ ജനങ്ങൾക്ക് അറിയാവുന്നതാണ്.

സിപിഎമ്മിലെ വിഭാഗീയതയുടെ ഭാഗമായി 
ഈ വിഷയം സോഷ്യൽ മീഡിയകളിലുടെ പരമാവധി പ്രചരിപ്പിക്കുകയാണ് ഒരു വിഭാഗം പാർട്ടി പ്രവർത്തകർ.

ആലപ്പുഴ നഗരത്തിലെ ഗതാഗത സംവിധാനത്തിൽ അത്ഭുതവും കൗതുകവും സൃഷ്ടിച്ച ആളാണ് രാജാ കേശവദാസ്.


കയറ്റുമതി ഇറക്കുമതി ആവശ്യത്തിനും ജലയാത്രയ്ക്കും കരയാത്രയ്ക്കുമായി റോഡുകളും തോടുകളും പാലങ്ങളും നിർമ്മിച്ചു.
ആലപ്പുഴ നഗരത്തിലൂടെ കടന്നു പോകുന്നത് ഏതെങ്കിലും പാലങ്ങൾ കടന്നു വേണം, 

പേരുകൊണ്ടും രൂപം കൊണ്ടും ഏറെ കൗതുകം നിറഞ്ഞതാണ് ആലപ്പുഴ നഗരത്തിലെ പാലങ്ങൾ.

ബ്രിട്ടീഷ് എൻജിനീയറിങ് വൈവിധ്യം നിറഞ്ഞ മുപ്പാലം തന്നെയാണ് പാലങ്ങളിൽ കേമൻ ,
ആലപ്പുഴ ബീച്ചും ലൈറ്റ് ഹൗസും, അകലെയല്ലാത്ത മുപ്പാലം മൂന്ന് കനാലുകളും, ഏഴ് റോഡുകളും സംഗമിക്കുന്ന മുപ്പാലം എന്തുകൊണ്ടോ നമ്മുടെ ഭരണാധികാരികൾ പുതുക്കി പണിയാൻ തീരുമാനിച്ചു.
അറ്റകുറ്റപ്പണികൾ നടത്തി പുതുക്കി പണിത് “പഴമ” നിലനിൽക്കുന്ന രീതിയിൽ സംരക്ഷിക്കേണ്ട ഒന്നാണെന്ന് ഓർക്കാതെയാണ്. 
വികസനമെന്ന നിർമ്മാണ നിർവ്വഹണം ആപ്തവാക്യമാക്കിയ ഭരണാധികാരികൾ പുതിയ പാലത്തിന് തറക്കല്ലിട്ടു.
മുപ്പാലം അങ്ങനെ നാൽപ്പാലമാക്കി മാറ്റി. 
പണ്ടെങ്ങോ ഉളിയന്നൂർ ഗ്രാമത്തിൽ നാട്ടാരുടെ ആവശ്യപ്രകാരം ഒരു കുളം കുഴിച്ചു.

തച്ചുശാസ്ത്രത്തിൽ പേരുകേട്ട പെരും തച്ചനെയാണ് കുളം പണിയാൻ തീരുമാനിച്ചത്.
പലരുടെയും ആവശ്യപ്രകാരം കുളം ഒരുവശത്ത് നിന്നും നോക്കിയാൽ വട്ടത്തിലും, മറ്റൊരു വശത്ത് നിന്നും നോക്കുമ്പോൾ നീളത്തിലും, വേറൊരു വശത്ത് നിന്നാൽ ചതുരത്തിലും കാണാമായിരുന്നു.

എന്നത് പോലെയാണ് മുപ്പാലം .
എന്തായാലും ജനനായകർ നാലു വശത്തും നിന്ന് നേതൃത്വം നൽകിയത് കൊണ്ടായിരിക്കാം 
അങ്ങനെ നാൽപ്പാലമാക്കി മാറ്റിയതും.

വളരെ മനോഹരമായി സൃഷ്ടിച്ച പാലവും റോഡും ആലപ്പുഴയുടെ വികസന സങ്കൽപ്പങ്ങൾ വേറെയൊരു “ വൈബ് “
സൃഷ്ടിച്ചു എന്ന് പറയാതിരിക്കാൻ കഴിയില്ല.

എന്തായാലും പാലം പണി പൂർത്തിയാക്കി മനോഹരമായ വീഡിയോ റീൽസും ഇറങ്ങി.
ഇനിയിപ്പോൾ അവകാശത്തെ കുറിച്ചുള്ള തർക്കമാണ് ചർച്ചാവിഷയം.

അമ്പലപ്പുഴ എംഎൽഎ എച്ച് സലാം ഇടയ്ക്കിടെ പാലം പണി പുരോഗമിക്കുന്നത് അദ്ദേഹത്തിന്റെ സ്ഥിരം ലൈവ് പ്രമോഷന്റെ ഭാഗമായി ജനങ്ങൾക്ക് അവബോധം സൃഷ്ടിക്കുക വഴി ഇതിന്റെ പ്രായോജകൻ താനാണെന്ന് ഉറപ്പിച്ചു കഴിഞ്ഞു.

തന്റെ മണ്ഡലത്തിന്റെ തൊട്ടു നിൽക്കുന്ന നാൽപ്പാലം തന്റേതായ ആശയവും ആവിഷ്കാരവും മറ്റൊരാൾ തട്ടിയെടുത്താൽ സഹിക്കാൻ കഴിയുന്നതല്ല എന്നാണ് ആലപ്പുഴ എംഎൽഎ പി.പി ചിത്തരഞ്ജൻ.

 എന്തായാലും പാലം നിർമാണം പൂർത്തിയാക്കിയ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നതിൽ രണ്ടു പേരും മത്സരമാണ്.

രാജാ കേശവദാസ് കഴിഞ്ഞാൽ ആലപ്പുഴയിലെ പൊതു ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം വരുത്തിയ മുൻ അമ്പലപ്പുഴ എംഎൽഎയും, പൊതു മരാമത്ത് മന്ത്രിയുമായ ജി സുധാകരൻ ഇതൊക്കെ കണ്ടും കേട്ടും അടങ്ങിയിരിക്കുമെന്ന് ആലപ്പുഴയിലെ ജനങ്ങൾ കരുതാൻ സാധ്യത ഇല്ല.

മുൻ എംപി എ എം ആരിഫ് വീഡിയോ റീൽസും ഫെയ്സ്ബുക്ക് പോസ്റ്റിട്ട് തൃപ്തിയായി എന്ന് മാത്രം എന്തായാലും അവകാശ വാദങ്ങൾക്ക് താനില്ലെന്ന് ഉറപ്പിച്ചു.

ആലപ്പുഴ എംപി കെ സി വേണുഗോപാൽ ഇത്തരം ചീള് കേസുകളിൽ തനിക്ക് താൽപ്പര്യമില്ല എന്ന നിലപാടിലുമാണ്.

എന്തായാലും ഉദ്ഘാടനവേളയിൽ ഒരു ഫ്ളക്സ് ബോർഡുകളിലും തനിക്ക് സ്ഥാനം കാണില്ല എന്ന് നന്നായി അറിയാവുന്നത് കൊണ്ടാകാം വിശദമായ വിശദീകരണം നൽകാൻ ജി സുധാകരൻ തയ്യാറായത്,

 ആലപ്പുഴയിലെ പാലങ്ങളെയും റോഡുകളെയും ജീവന് തുല്യം സ്നേഹിച്ച ജി സുധാകരൻ തന്റെ ഫെയ്സ്ബുക്ക് പേജിൽ ഇങ്ങനെയാണ് പറയുന്നത്

👇ആലപ്പുഴ നഗരം 250 വർഷത്തിനുമേൽ രാജാ കേശവദാസനാൽ രൂപകൽപ്പന ചെയ്യപെട്ടതാണെന്നാണ് പറയപ്പെടുന്നത്. പക്ഷേ അന്നത്തെ കനാലുകളും സംവിധാനങ്ങളും പിന്നീട് കാലഹരണപ്പെടുകയും പലതും ദുർവിനിയോഗം ചെയ്യപ്പെടുകയും കാത്തുസൂക്ഷിക്കാൻ കഴിയാതെ വരികയും ചെയ്തതോടുകൂടി കനാലുകൾ ആലപ്പുഴയുടെ ശാപമാണെന്ന് പറഞ്ഞു തുടങ്ങി.

ആലപ്പുഴയെ പുതുക്കിപ്പണിയുക എന്ന ഒരു മുദ്രാവാക്യം ഇന്ന് രാഷ്ട്രീയേതര മുദ്രാവാക്യമാണ്,
വികസന മുദ്രാവാക്യമാണ് പുരോഗമന മുദ്രാവാക്യമാണ്. 
2006 ലെ വി എസ് ഗവൺമെന്റിന്റെ കാലത്ത് ഈ മുദ്രാവാക്യം മുന്നോട്ടുവയ്ക്കുകയുണ്ടായി. 

അതിനുശേഷം ഉള്ള ഇത്രയും വർഷക്കാലത്തെ ഔദ്യോഗികവും അനൗദ്യോഗികവുമായ എന്റെ പ്രവർത്തനം ഈ ലക്ഷ്യം നേടാൻ വേണ്ടിയായിരുന്നു. 

 അതിലൂടെ വലിയ മാറ്റങ്ങൾ ആലപ്പുഴയിൽ ഉണ്ടാക്കുവാൻ സാധിച്ചു. അതിന്റെ ഭാഗമായിട്ട് ആലപ്പുഴ ടൗണിൽ അമ്പലപ്പുഴ താലൂക്കിൽ ആലപ്പുഴ ജില്ലയിലാകെ നിരവധി പാലങ്ങൾ ആവിഷ്കരിച്ച് പൂർത്തീകരിക്കാൻ സാധിച്ചു.

 ജില്ലാ കോടതി പാലം, ശവക്കോട്ട പാലം, കൊമ്മാടി പാലം, പള്ളാത്തുരുത്തി കൈനകരി പാലം, നെഹ്റു ട്രോഫി പാലം, നാൽപ്പാലം, നാലുചിറ പാലം, പടഹാരം പാലം, വൈശുംഭാഗം കഞ്ഞിപ്പാടം പാലം, എന്നിങ്ങനെ നിരവധി വൻകിട പാലങ്ങൾ......
അതിൽ മിക്കതും പൂർത്തീകരിച്ചു കഴിഞ്ഞു. ചിലതിനി പൂർത്തീകരിക്കാനും ഉണ്ട്. അതിലൊന്നായാണ് ചരിത്ര പ്രാധാന്യമുള്ള ഈ പുതിയ നാൽപ്പാലം നിർമ്മിച്ചിരിക്കുന്നത്.

മുൻപ് മൂന്നുവശത്തേക്കും പാലം ഉണ്ടായിരുന്നതിനാൽ ഇത് മുപ്പാലം ആയി അറിയപ്പെട്ടിരുന്നു. അതു മാറ്റി ഇപ്പോൾ നാലുവശത്തേക്കും മനോഹരമായ പാലം. ഒരുപക്ഷേ വളരെ അത്ഭുതകരമായ ഒരു നിർമ്മാണമാണിത്.

കഴിഞ്ഞ സർക്കാർ ഈ നിർമ്മാണത്തിന് 18 കോടി രൂപ അനുവദിച്ചു ശിലാസ്ഥാപനവും നിർവഹിക്കുകയുണ്ടായി. നിർമ്മാണത്തിന് കുറച്ച് കൂടുതൽ കാലം എടുത്തെങ്കിലും ഇപ്പോൾ അത് പൂർത്തീകരിച്ചിരിക്കുകയാണ്. 

ആലപ്പുഴയെ പുനർ നിർമ്മിക്കുക എന്നുള്ളതിന്റെ ഒരു സവിശേഷമായ ഉദാഹരണമാണ് ഇത്. 
കടപ്പുറത്ത് വരുന്ന വിനോദസഞ്ചാരികൾക്കും, വൈകുന്നേരം സായാഹ്ന വിശ്രമത്തിനെത്തുന്നവർക്കും അത്ഭുതകരമായ ഒരു കാഴ്ച ആയിരിക്കും ഇത് എന്നതിൽ സംശയമില്ല. 

 കഴിഞ്ഞ പിണറായി ഗവൺമെന്റിന്റെ കാലത്ത് ഇങ്ങനെ 64 പാലങ്ങൾ ആലപ്പുഴ ജില്ലയിലും കേരളത്തിലാകെമാനം 500 പാലങ്ങളും ഡിസൈൻ ചെയ്തു. കേരളത്തിൽ ആദ്യമായി 30 വർഷം കേടുകൂടാതെ നിൽക്കുന്ന വൈറ്റ് ടോപ്പിങ്‌ സംവിധാനം ഉപയോഗിച്ച് ആലപ്പുഴ നഗരത്തിൽ 12 കിലോമീറ്ററിൽ റോഡുകളും 
ചെയ്തിരുന്നു.

അങ്ങനെ നൂതനങ്ങളായ പല ആശയങ്ങളും ടെക്നോളജികളും ആലപ്പുഴയിൽ നടപ്പിലാക്കി. ഇന്ന് ആലപ്പുഴ മുന്നിലേക്ക് എത്തിയിരിക്കുന്നു. അതിനെ തുടർന്നും മുന്നോട്ടു കൊണ്ടുപോവുക എന്നുള്ളത് ഇന്നത്തെ നഗരസഭയുടെ ജനപ്രതിനിധികളുടെ ഗവൺമെന്റിന്റെ ചുമതലയാണ്. അവരത് നിർവഹിക്കാൻ ശ്രമിക്കുന്നുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. 

ഇവയെല്ലാം നാട്ടുകാർക്ക് സമർപ്പിക്കുമ്പോൾ വളരെ സന്തോഷമുണ്ട്. അഭിമാനമുണ്ട്. 
എല്ലാവിധ ആശംസകളും നേരുന്നു. നാൽപ്പാലമായി മാറിയ മുപ്പാലത്തിനും, നാട്ടുകാർക്കും, അതു പണിത എൻജിനീയർക്കും കോൺട്രാക്ടർക്കും അടക്കം എല്ലാവർക്കും എല്ലാവിധ ആശംസകളും നേരുന്നു….

ആലപ്പുഴ വിട്ട് പത്തനംതിട്ടയുടെ മരുമകനായി മാറിയ മുൻ ധനകാര്യ മന്ത്രി ഡോ ടി.എം തോമസ് ഐസക് ഇതുവരെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

എന്തായാലും ആലപ്പുഴയിലെ ജനങ്ങൾ ഒന്നടങ്കം പറയുന്നു ക്രെഡിറ്റ് ആര് വേണമെങ്കിലും എടുത്തോളൂ ഞങ്ങൾക്ക് പാലം കടന്നുകിട്ടിയാൽ മതി….