BREAKING NEWS
National News

728x90

header-ad

468x60

header-ad

Slider

Latest

Slider 2

randomposts3

Block 1

Lifestyle/block-1

Block 7

Sports/block-7

Block 8

Business/block-8

Block 9

Technology/block-8

Block 7

Crime/block-7

Block 6

Education/block-6

Block 6

International News/block-6

Block-3

National News/block-3

Block 2

Education/block-2

Block-2

Technology/block-2

Block 1

Business/block-1

Block 4

Weather/block-4

Block 5

Politics/block-5

block 1

Lifestyle/block-1

Featured

featured

Latest Articles

ഇറാനെ ആക്രമിച്ച്‌ അമേരിക്ക; ആക്രമണം നടത്തിയത് മൂന്ന് ആണവ കേന്ദ്രങ്ങളില്‍

ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളില്‍ അമേരിക്കയുടെ ആക്രമണം. ഫോർദോ, നതാൻസ്, ഇസ്ഹാൻ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്.
ആക്രമണം പൂർത്തിയാക്കി യുദ്ധ വിമാനങ്ങള്‍ മടങ്ങിയെന്ന് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇറാൻ - ഇസ്രയേല്‍ സംഘർഷം തുടങ്ങി പത്താം നാള്‍ ആണ് അമേരിക്ക നേരിട്ട് ആക്രമണം നടത്തിയത്. എത്രത്തോളം നാശനഷ്ടമുണ്ടായിട്ടുണ്ടെന്ന് ഇപ്പോള്‍ വ്യക്തമല്ല.

അമേരിക്കയുടെ യുദ്ധ വിമാനങ്ങള്‍ പസഫിക് സമുദ്രത്തിന് കുറുകെ പറന്നെന്ന റിപ്പോർട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ആക്രമണം. ഉഗ്ര പ്രഹര ശേഷിയുള്ള യു എസ് വ്യോമസേന ബി 2 ബോംബർ വിമാനങ്ങള്‍ അമേരിക്കയിലെ സൈനിക താവളത്തില്‍ നിന്ന് പറന്നുയർന്ന് പസഫിക് സമുദ്രത്തിന് കുറുകെ പോവുകയായിരുന്നു.

യുദ്ധത്തില്‍ അമേരിക്ക കരസേനയെ വിന്യസിക്കില്ലെന്നും ഇറാന്റെ ആണവ കേന്ദ്രങ്ങളെ നിർവീര്യമാക്കാൻ ഇസ്രയേലിന് ഒറ്റക്ക് സാധിക്കില്ലെന്നും നിലവില്‍ ആക്രമണങ്ങള്‍ നിർത്തിവെക്കാന്‍ ഇസ്രായേലിനോട് പറയാനാകില്ലെന്നും ട്രംപ് കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. ഇറാന്റെ ആണവ പദ്ധതികളെ കുറിച്ച്‌ യു എസ് രഹസ്യാന്വേഷണ മേധാവി തുള്‍സി ഗാബാർഡ് ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ച റിപ്പോർട്ടടക്കം തള്ളിക്കൊണ്ടാണ് ട്രംപ് സംസാരിച്ചത്. ഇറാൻ അടുത്തെങ്ങും ആണവായുധം നിർമിക്കില്ലെന്ന റിപ്പോര്‍ട്ടാണ് ട്രംപ് തള്ളിക്കളഞ്ഞത്.

അതിനിടെ ഏത് സാഹചര്യത്തിലും ആണവ പദ്ധതിയില്‍ നിന്ന് പിന്മാറില്ലെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്- 'സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ആണവ പദ്ധതി ഉപയോഗിക്കുന്നത് സംബന്ധിച്ച്‌ ചർച്ച ചെയ്യാനും സഹകരിക്കാനും തയ്യാറാണ്. പക്ഷേ ഒരു സാഹചര്യത്തിലും ആണവ പദ്ധതി നിർത്തില്ലെ'ന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയൻ ഫ്രഞ്ച് പ്രസിഡന്‍റ് ഇമാനുവല്‍ മക്രോണിനോട് ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞെന്നാണ് റിപ്പോർട്ട്‌.

ന്യൂനമര്‍ദം, ചക്രവാതച്ചുഴി; കേരളത്തില്‍ നാളെ മുതല്‍ മഴ വീണ്ടും കനക്കും, യെല്ലോ അലര്‍ട്ട്

ന്യൂനമർദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലത്തില്‍ സംസ്ഥാനത്ത് നാളെ മുതല്‍ മഴ കനക്കും.
വിവിധ ജില്ലകളില്‍ നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജൂണ്‍ 22 മുതല്‍ 25 വരെ തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ പരമാവധി 40-60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല.

എന്നാല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വടക്കന്‍ കേരള തീരം മുതല്‍ വടക്കന്‍ കൊങ്കണ്‍ തീരം വരെ തീരദേശ ന്യൂനമര്‍ദ്ദപാത്തി രൂപപ്പെട്ടു. ഝാര്‍ഖണ്ഡിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലുമായി ശക്തി കൂടിയ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നു. രാജസ്ഥാന് മുകളിലെ മറ്റൊരു ന്യൂനമര്‍ദം ചക്രവാതച്ചുഴിയായി ശക്തി കുറഞ്ഞു. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നു. ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
യെല്ലോ അലേർട്ട്

22/06/2025: ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്

23/06/2025: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്

24/06/2025: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ജാഗ്രത നിര്‍ദേശങ്ങള്‍

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.

ചെറിയ ലക്ഷണങ്ങള്‍ പോലും ക്യാൻസര്‍ കാരണമാകാം; നേരത്തെ തിരിച്ചറിയാം സിടിഡിഎൻഎ ടെസ്റ്റിലൂടെ

പലപ്പോഴും കാൻസർ ആളുകള്‍ തിരിച്ചറിയുന്നത് വളരെ വൈകിയായിരിക്കും. രോഗങ്ങളുടെ കാര്യത്തില്‍ ചികിത്സയോളം പ്രധാനപ്പെട്ടതാണ് രോഗ നിർണയവും.
രോഗം എത്ര വേഗത്തില്‍ കണ്ടെത്തുന്നു, അത്രയും വേഗത്തില്‍ ചികിത്സ തുടങ്ങാൻ കഴിയും ഇത് രോഗമുക്തി എളുപ്പത്തിലാക്കാൻ സഹായിക്കുന്നു.

രോഗനിർണയം വൈകുന്നതിനനസുരിച്ച്‌ രക്ഷപ്പെടാനുള്ള സാധ്യത കുറയുന്ന രോഗമാണ് കാൻസർ. കഴിഞ്ഞ പതിറ്റാണ്ടുകളിലായി കാൻസർ ചികിത്സ രംഗത്ത് നിരവധി ആളുകള്‍ രോഗമുക്തി നേടിയിട്ടുണ്ട്. കാൻസർ ഒരു തവണ വന്ന ആളുകള്‍ക്ക് വീണ്ടും വരുന്ന പ്രവണതയും രോഗികളും കൂടുതലായി കണ്ടുവരുന്നു.

ശാസ്ത്രത്തിൻ്റെ വളർച്ച കാൻസർ രോഗ നിർണയത്തിലും, ചികിത്സയിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. വ്യത്യസ്ത മാർഗങ്ങളിലൂടെ, ഫലപ്രദമായി രോഗമുക്തി നേടാവുന്ന നിരവധി കാൻസർ ചികിത്സ രീതികള്‍ ഇന്ന് നിലവിലുണ്ട്. എന്നാല്‍ ചികിത്സിക്കാൻ രോഗനിർണയം അത്യാവശ്യമാണല്ലോ? ഡിഎൻഎയിലൂടെ കാൻസർ രോഗ നിർണയം നടത്താൻ കഴിയുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

മുടി കൊഴിഞ്ഞ് പോകുന്നത് പോലെ കാൻസർ കോശങ്ങളും രക്തത്തിലേക്ക് എത്താറുണ്ട്. ഇവയെ സിടിഡിഎൻഎ അല്ലെങ്കില്‍ സർക്കുലേറ്റിങ് ട്യൂമർ ഡിഎൻഎ എന്നാണ് വിളിക്കുന്നത്. ശരീര ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെങ്കിലും വിപുലമായ ജീനോമിക് പരിശോധനകളിലൂടെ രോഗനിർണയം നടത്താൻ ഇത് സഹായിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ലോക ടെസ്റ്റ് ചാമ്ബ്യൻഷിപ്പ് ഫൈനലില്‍ അടിക്ക് തിരിച്ചടി; ഓസീസിനെതിരെ ദക്ഷിണാഫ്രിക്ക പതറുന്നു

ലോക ടെസ്റ്റ് ചാമ്ബ്യൻഷിപ്പ് ഫൈനലിന്റെ ആദ്യദിനം അവസാനിച്ചപ്പോള്‍ ആസ്‌ത്രേലിയക്കെതിരെ ദക്ഷിണാഫ്രിക്ക പതറുന്നു.

ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 212 പിന്തുടർന്ന് ഇറങ്ങിയ പ്രോട്ടീസ് സംഘം 22 ഓവറില്‍ 43-4 എന്ന നിലയിലാണ്. ക്യാപ്റ്റൻ ടെംബ ബാവുമയും(3) ഡേവിഡ് ബെഡിങ്ഹാമുമാണ്(8) ക്രീസില്‍. നേരത്തെ ഓസീസ് ഒന്നാം ഇന്നിങ്‌സില്‍ 212ന് ഓള്‍ഔട്ടായിരുന്നു. കഗിസോ റബാഡെ അഞ്ചുവിക്കറ്റുമായി ദക്ഷിണാഫ്രിക്കക്കായി തിളങ്ങി.

ലോഡ്‌സ് ക്രിക്കറ്റ് മൈതാനത്ത് 212 റണ്‍സിന് ഓസീസിനെ തളച്ച ശേഷം അവസാന സെഷൻ ബാറ്റിങിനിറങ്ങിയ പ്രോട്ടീസിന് ആദ്യഓവറില്‍ തന്നെ തിരിച്ചടി നേരിട്ടു. എയ്ഡൻ മാർക്രത്തെ ക്ലീൻബൗള്‍ഡാക്കി(0) മിച്ചല്‍ സ്റ്റാർക്ക് നിലവിലെ ചാമ്ബ്യൻമാർക്ക് സ്വപ്‌നതുടക്കം നല്‍കി. സ്‌കോർബോർഡില്‍ 19 റണ്‍സ് ചേർക്കുന്നതിനിടെ റയാൻ റിക്കില്‍ട്ടനെ(16)യും ദക്ഷിണാഫ്രിക്കക്ക് നഷ്ടമായി. മിച്ചല്‍ മാർഷിന്റെ ഓവറില്‍ ഓഫ്‌സൈഡ് ഡ്രൈവിന് ശ്രമിച്ച റിക്കില്‍ട്ടനെ സ്ലിപ്പില്‍ ഉസ്മാൻ ഖ്വാജ പിടികൂടുകയായിരുന്നു. പിന്നാലെ മള്‍ഡറിനെ(6) പാറ്റ് കമ്മിൻസ് ബൗള്‍ഡാക്കി. ജോഷ് ഹേസല്‍വുഡിന്റെ ഓവറില്‍ ട്രിസ്റ്റൻ സ്റ്റബ്‌സ് ക്ലീൻ ബൗള്‍ഡായതോടെ(2) ആദ്യദിനം ദക്ഷിണാഫ്രിക്കക്ക് നാല് വിക്കറ്റ് നഷ്ടമായി.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റിങിനിറങ്ങിയ ആസ്‌ത്രേലിയയുടെ തുടക്കം മികച്ചതായില്ല. ഉസ്മാൻ ഖ്വാജ പൂജ്യത്തിനും കാമറൂണ്‍ ഗ്രീൻ(4) റണ്‍സിനും പുറത്തായി. പേസർ കഗിസോ റബാഡയാണ് ഇരുവരെയും പുറത്താക്കിയത്. മാർനസ് ലബുഷെയിനെ(17) മാർക്കോ ജാൻസൻ കീപ്പർ വെരെയെനെയുടെ കൈകളിലെത്തിച്ചതോടെ ചാമ്ബ്യൻമാർ അപകടം മണത്തു. എന്നാല്‍ ഒരുവശത്ത് ഉറച്ചുനിന്ന സ്റ്റീവൻ സ്മിത്ത് അർധ സെഞ്ച്വറിയുമായി(66) ടീമിന് കരുത്തായി. വെബ്സ്റ്ററുമായി കൂട്ടചേർന്നുള്ള(72) അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് ടീമിനെ 200 റണ്‍സിലെത്തിച്ചത്. ട്രാവിസ് ഹെഡ്(11), അലക്‌സ് കാരി(23), പാറ്റ് കമ്മിൻസ്(1) വേഗത്തില്‍ പറഞ്ഞയക്കാൻ പ്രോട്ടീസ് പേസ് നിരക്കായി. ഇതോടെ പോരാട്ടം 212ല്‍ അവസാനിച്ചു

കൊച്ചി ഇനി പറക്കും; ലുലു ഗ്രൂപ്പ് ഇറക്കിയത് 15000 കോടി; 30000 പേര്‍ക്ക് തൊഴില്‍, ലോകോത്തര കമ്ബനികളും വരും

ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ കൊച്ചിയിലെ ലുലു ഐടി ടവർ ഔദ്യോഗിക ഉദ്ഘാടനത്തിലേക്ക്. ഈ മാസം 28 നാണ് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്.

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ഉയരമുള്ള ഐടി സമുച്ചയത്തില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളോട് കിടപിടിക്കുന്ന സൗകര്യങ്ങളാണ് ലുലു ഒരുക്കിയിരിക്കുന്നത്.
30 നിലകളിലായി പണി കഴിപ്പിച്ചിരിക്കുന്ന ഐടി ടവർ കേരളത്തിലെ ഏറ്റവും ഉയരമുള്ള ഐടി കേന്ദ്രം കൂടിയാണ്. കെട്ടിടത്തിന്റെ ബഹുഭൂരിപക്ഷം നിർമ്മാണ പ്രവർത്തനങ്ങളും ഇതിനോടകം തന്നെ പൂർത്തിയായി കഴിഞ്ഞു. ഇനി ഏതാനും മിനുക്ക് പണികള്‍ മാത്രമാണ് അവേശിക്കുന്നത്. അതും ഉടന്‍ തന്നെ പൂർത്തിയാകും. ഉദ്ഘാടനത്തിന് എംഎ യൂസഫലി അടക്കമുള്ളവർ എത്തുമെന്നാണ് വിവരം.

എല്ലാവിധ സുരക്ഷാ ചട്ടങ്ങളും മറ്റും പാലിച്ചാണ് ലുലു കെട്ടിട നിർമ്മാണം പൂർത്തികരിച്ചിട്ടുള്ളത്. കെട്ടിടത്തിന്റെ ഗുണനിലവാരം അടിസ്ഥാനമാക്കി രണ്ട് കെട്ടിടങ്ങള്‍ക്കും പ്രീ സർട്ടിഫൈഡ് ലീഡ് പ്ലാറ്റിനം അംഗീകാരം നേരത്തെ തന്നെ ലഭിച്ചിരുന്നു. ഇരു ടവറുകളിലുമായി 25 ലക്ഷം ചതുരശ്രയടി ഓഫീസ്‌ സൗകര്യമുണ്ട്‌.
12.74 ഏക്കറില്‍ 34 ലക്ഷം ചതുരശ്രയടിയിലാണ്‌ 153 മീറ്റർ ഉയരമുള്ള ടവറുകള്‍ സ്ഥിതി ചെയ്യുന്നത്. കോംപ്ലക്സില്‍ ഫുഡ്‌കോർട്ട്, ക്രഷെ, ജിമ്മനേഷ്യം, റീട്ടെയില്‍ ഇടങ്ങള്‍ എന്നിവയുണ്ടാകും. കൂടാത 100% പവർ ബാക്കപ്പ്, കേന്ദ്രീകൃത എയർ കണ്ടീഷനിംഗ്, മാലിന്യ സംസ്കരണ പ്ലാന്റ്, മഴവെള്ള സംഭരണ സംവിധാനം എന്നിവയും കെട്ടിടത്തിന്റെ പ്രത്യേകതയാണ്. 67 ഹൈ സ്പീഡ് എലിവേറ്ററുകളും 12 എസ്കലേറ്ററുകളും ടവറുകള്‍ക്കുള്ളില്‍ തടസ്സമില്ലാത്ത സഞ്ചാരം ഉറപ്പ് വരുത്തുന്നു.

രണ്ടു ടവറുകളുടെയും മധ്യത്തിലുള്ള അമിനിറ്റി ബ്ലോക്കില്‍ വൈവിധ്യമാർന്ന ഓഫീസ് സജ്ജീകരണങ്ങള്‍ക്കൊപ്പം തന്നെ 600 പേർക്ക് ഇരിക്കാവുന്ന നൂതന സൗകര്യങ്ങളോട് കൂടിയ കോണ്‍ഫറൻസ് ഹാളുമുണ്ട്. അമിനിറ്റി ടവറിന്റെ ഒന്നാംനിലയില്‍ ഒരേസമയം 2500 പേർക്ക്‌ ഇരിക്കാവുന്ന വിശാലമായ ഫുഡ്‌കോർട്ടാണ് പ്രധാനമായും ഉള്ളത്. മൂന്ന് നിലകളിലായി വിശാലമായ പാർക്കിംഗ് സൗകര്യവും ഒന്നിലധികം എൻട്രികളും എക്സിറ്റുകളും ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ പൂർണ്ണമായും ഓട്ടോമേറ്റഡ് റോബോട്ടിക് പാർക്കിംഗ് സംവിധാനമാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. ആകെ 4500 കാറുകള്‍ക്ക് പാർക്കിങ് ചെയ്യാന്‍ സാധിക്കും. 3200 കാറുകള്‍ക്ക് റോബോട്ടിക്‌ സംവിധാനം ഉപയോഗിച്ച്‌ പാർക്ക്‌ ചെയ്യാനുള്ള സൗകരമ്യമാണുള്ളത്. ഗ്രൗണ്ട്‌ ഫ്ലോറില്‍ ബാങ്കിങ് സംവിധാനമായിരിക്കും പ്രധാനമായും പ്രവർത്തിക്കുക.
ആകെ 1500 കോടി രൂപയോളമാണ് പദ്ധതിക്കായി ലുലു മുടക്കിയിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ 5 ഐടി കമ്ബനികളില്‍ ഒന്നുള്‍പ്പെടെ, രാജ്യാന്തര കമ്ബനികളുടെ (എംഎൻസി) സാന്നിധ്യം തുടക്കം മുതല്‍ തന്നെ ഇരട്ട ടവറുകളില്‍ ഉണ്ടാകുമെന്ന് ലുലു ഐടി ഇന്‍ഫ്ര ബില്‍ഡ് ഡയറക്ടറും സി ഇ ഒയുമായ അഭിലാഷ് വലിയ വളപ്പില്‍ നേരത്തെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഇഎക്സ്‌എല്‍, ഒപിഐ, ഡൈനാമെഡ് & സെല്ലിസ് തുടങ്ങിയ കമ്ബനികള്‍ ലുലു ടവറില്‍ പ്രാരംഭ പ്രവർത്തനങ്ങള്‍ ആരംഭിച്ച്‌ കഴിഞ്ഞു. ഇവരിലൂടെ മാത്രം തുടക്കത്തില്‍ തന്നെ 2500 പേർക്ക് ജോലി കിട്ടുമെന്നാണ് വിലയിരുത്തുന്നത്. കൂടുതല്‍ ലോകോത്തര കമ്ബനികളുമായുള്ള ചർച്ചകള്‍ നടന്ന് വരികയാണ്.

പ്രവർത്തനം ആരംഭിക്കുന്നതോടെ 30000 പേർക്ക്‌ ജോലി ലഭിക്കുമെന്നാണ്‌ പ്രതീക്ഷ. വിവിധ കമ്ബനികള്‍ ഇതിനോടകം തന്നെ ഇവിടെ പ്രവർത്തിക്കാനുള്ള കരാറുകള്‍ ഒപ്പിട്ടു കഴിഞ്ഞു. കുറഞ്ഞ വാടകയും കേരളത്തിലെ പ്രൊഫഷണലുകളുടെ തൊഴില്‍വൈദഗ്‌ധ്യവുമാണ്‌ കമ്ബനികളെ കൊച്ചിയിലേക്ക് പ്രധാനമായും ആകർഷിക്കുന്നത്. ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ ഐടി നഗരങ്ങളില്‍ നിന്നുള്ള കമ്ബനികളും ജീവനക്കാരും കൂടുതലായി കൊച്ചിയിലേക്ക് എത്തുമെന്നും പ്രതീക്ഷിക്കുന്നു.

മറ്റ് നഗരങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ കമ്ബനികള്‍ക്ക് കൂടുതല്‍ ലാഭകരമായി പ്രവർത്തിക്കാന്‍ കഴിയുന്ന നഗരം കൊച്ചിയാണ് എന്നതും ശ്രദ്ധേയമാണ്. കമ്ബനികളുടെ ഓഫീസ് റെന്റിന്റെ കാര്യം മാത്രം പരിശോധിക്കുകയാണെങ്കില്‍ ബെംഗളൂരുവിന്റെ മൂന്നിലൊന്ന് മാത്രമാണ് കൊച്ചിയിലുള്ളത്. ജീവനക്കാരുടെ ചിലവും ബെംഗളൂരുവിനേക്കാള്‍ കുറവാണ്. ബെംഗളൂരുവിലും മറ്റ് നഗരങ്ങളിലുമായി ഐ ടി മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ വലിയൊരു വിഭാഗം മലയാളി പ്രൊഫഷണലുകളാണ്. കൊച്ചിയില്‍ വലിയ കമ്ബനികള്‍ എത്തിയാല്‍ മലയാളി പെണ്‍കുട്ടികള്‍ക്കടക്കം നാട്ടില്‍ തന്നെ ജോലി ചെയ്യാനും സാധിക്കും.

'ആദ്യം സൗകര്യമൊരുക്കുക, എന്നിട്ട് ക്ഷണിക്കുക' എന്ന ലുലു ഐടി പാർക്കിന്റെ ബിസിനസ്‌ തന്ത്രത്തിന്റെ ഭാഗം കൂടിയാണ് ഈ പദ്ധതി. ടിയർ 2 നഗരങ്ങളില്‍ കൊച്ചിയുടെ ഭാവി മുന്നില്‍ കണ്ടാണ് ലുലു ഇത്രയും ബ്രഹത്തായ പദ്ധതി നടപ്പിലാക്കിയതെന്നും ലുലു ഗ്രൂപ്പ് അധികൃതർ വ്യക്തമാക്കുന്നു.

മരിച്ചുപോയവരുടെ ആധാര്‍, പാന്‍, വോട്ടര്‍ ഐഡി എന്നിവ എങ്ങനെ കാന്‍സല്‍ ചെയ്യും?..

വീട്ടിലെ ഒരു അംഗത്തിന്റെ മരണമെന്നത് വളരെ വേദനാജനകമാണ്. പക്ഷേ അവരുടെ ഔദ്യോഗികമായ രേഖകള്‍ എങ്ങനെ പിന്നീട് കൈകാര്യം ചെയ്യണമെന്നത് അറിഞ്ഞിരിക്കേണ്ടത് മറ്റുള്ളവരുടെ കടമയാണ്.

പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടേഴ്‌സ് ഐഡി എന്നിവ എന്ത് ചെയ്യണമെന്ന് പലര്‍ക്കും അറിവില്ലാത്ത കാര്യമാണ്. അത് കൈയില്‍ സൂക്ഷിച്ചാല്‍ മതിയോ? സര്‍ക്കാരിലേക്ക് തിരികെ ഏല്‍പ്പിക്കണോ? അതോ നശിപ്പിച്ച്‌ കളയണോ? അങ്ങനെ നിരവധി ചോദ്യങ്ങളും സംശയങ്ങളും പലര്‍ക്കുമുണ്ടാകും. അതിപ്രധാനമായ കാര്യമെന്നത്, ഈ രേഖകള്‍ ദുരുപയോഗം ചെയ്യാപ്പെടാനുള്ള സാധ്യതയുണ്ടെന്നതാണ്. തട്ടിപ്പുകള്‍ക്ക്, അനധികൃത സാമ്ബത്തിക ഇടപാടുകള്‍ക്ക് ഇവ ചിലപ്പോള്‍ ആരെങ്കിലും ഉപയോഗിച്ചേക്കാം. അതിനാല്‍ ഒരാളുടെ മരണത്തിന് ശേഷം ഇത്തരം രേഖകള്‍ എങ്ങനെ ഉപയോഗിക്കാമെന്ന് അറിഞ്ഞിരിക്കണം.

ആധാര്‍ കാര്‍ഡ്

തിരിച്ചറിയാനും മേല്‍വിലാസം കൃത്യമായി മനസിലാകാനും പ്രധാനപ്പെട്ട രേഖയാണ് ആധാര്‍ കാര്‍ഡ്. എല്‍പിജി സബ്‌സിഡി, സ്‌കോളര്‍ഷിപ്പ്, ഇപിഎഉഫ് അക്കൗണ്ട് എന്നിവയുമായി ബന്ധപ്പെടുത്തുന്ന നമ്ബര്‍ ഇതാണ്. നിലവില്‍ ആധാര്‍ കാര്‍ഡ് ഡീയാക്ടീവ് ചെയ്യാന്‍ പ്രത്യേകം സംവിധാനങ്ങളൊന്നുമില്ല. പക്ഷേ മരിച്ചയാളുടെ രേഖ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഒഫ് ഇന്ത്യ വെബ്‌സൈറ്റിലൂടെ ഈ വ്യക്തിയുടെ ആധാറിലെ ബയോമെട്രിക്ക് വിവരങ്ങള്‍ സുരക്ഷിതമാക്കാന്‍, ബന്ധപ്പെട്ട ക്രെഡന്‍ഷ്യല്‍സ് ലോക്ക് ചെയ്താല്‍ മതിയാകും.

പാന്‍ കാര്‍ഡ്

ഇന്‍കംടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യാനും, ബാങ്ക് ആന്‍ഡ് ഡീമാറ്റ് അക്കൗണ്ടുകളുടെ പ്രവര്‍ത്തനത്തിന്, സാമ്ബത്തിക വ്യവഹാരങ്ങള്‍ പൂര്‍ത്തീകരിക്കാനെല്ലാം പാന്‍ കാര്‍ഡ് വേണം. ഈ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുന്നത് വരെ, പാന്‍ നിര്‍ബന്ധമായ സാഹചര്യങ്ങളില്‍ പാന്‍ കാര്‍ഡ് സൂക്ഷിച്ചേ മതിയാകു. ഐടിആർ ഫയല്‍ ചെയ്യുമ്ബോള്‍, ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്ത് പ്രോസസ് ചെയ്യുന്നത് വരെ സൂക്ഷിക്കണം. നാലു വര്‍ഷം വരെയുള്ള അസെസ്‌മെന്റുകള്‍ റീ ഓപ്പണ്‍ ചെയ്യാന്‍ ഐടി വകുപ്പിന് അവകാശമുണ്ട്. അതില്‍ കറണ്ട് അസെസ്‌മെന്റ് വര്‍ഷവും ഉള്‍പ്പെടും. അക്കൗണ്ട് ക്ലോസ് ചെയ്യുന്ന സാഹചര്യത്തിലെത്തുമ്ബോള്‍, മരിച്ചയാളുടെ പാന്‍ കാര്‍ഡ് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന് സമര്‍പ്പിക്കണം. അതിനായി അസെസിംഗ് ഉദ്യോഗസ്ഥന് അപേക്ഷ നല്‍കണം. പാന്‍ രജിസ്റ്റര്‍ ചെയ്ത ജൂറിസ്ഡിക്ഷനിലുള്ള ഉദ്യോഗസ്ഥനായിരിക്കണം അപേക്ഷ സമര്‍പ്പിക്കേണ്ടത്. അതില്‍ മരിച്ചയാളുടെ പേര്, പാന്‍ കാര്‍ഡ്, ജനനതീയതി, മരണ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി എന്നിവ ഉണ്ടാകണം.

വോട്ടേഴ്‌സ് ഐഡി

മരിച്ചയാളുടെ വോട്ടര്‍ ഐഡി കാന്‍സല്‍ ചെയ്യാന്‍ 1960ലെ രജിസ്‌ട്രേഷന്‍ ഒഫ് ഇലക്ടേസ് റൂള്‍സിന് കീഴിലുള്ള ഫോം 7 പൂരിപ്പിച്ച്‌ സമര്‍പ്പിച്ചാല്‍ മതി. പ്രാദേശിക തെരഞ്ഞെടുപ്പ് ഓഫീസിലെത്തി, മരണസര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയ്‌ക്കൊപ്പം സമര്‍പ്പിച്ചാല്‍, വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്ന് മരിച്ചയാളുടെ പേര് ഒഴിവാക്കും.

പാസ്‌പോര്‍ട്ട്

മരിച്ചയാളുടെ പാസ്‌പോര്‍ട്ട് ഒന്നുകില്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് സമര്‍പ്പിക്കുകയോ കാന്‍സല്‍ ചെയ്യുകയോ വേണം. കാലവധി കഴിഞ്ഞാല്‍ തനിയെ അസാധുവാകുകയും ചെയ്യും

ഡ്രൈവിംഗ് ലൈസന്‍സ്

പ്രത്യേകിച്ച്‌ നിയമങ്ങളോ നിബന്ധനകളോ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദ് ചെയ്യാനായി ഇല്ല. ലൈസന്‍സ് നല്‍കാനും റദ്ദാക്കാനും അതിന്റേതായ നിയമമാണ് ഓരോ സംസ്ഥാനങ്ങള്‍ക്കും. ഒരാള്‍ മരണപ്പെട്ടാല്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുമായി ബന്ധപ്പെടാം. തുടര്‍ നടപടികള്‍ മനസിലാക്കാം. മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത്, ഇവരുടെ പേരിലുള്ള വാഹനങ്ങള്‍ കൈമാറുമ്ബോഴുള്ള പ്രശ്‌നങ്ങളാണ്. ഇതും ഓരോ സംസ്ഥാനത്തിന്റേയും പ്രത്യേകം മനസിലാക്കിയിരിക്കണം.

കേരളത്തില്‍ ബലി പെരുന്നാള്‍ അവധിയില്‍ മാറ്റം, നാളെ അവധിയില്ല; പെരുന്നാള്‍ അവധി ശനിയാഴ്ചയിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവ്

സംസ്ഥാനത്തെ ബലി പെരുന്നാള്‍ അവധി ശനിയാഴ്ച. നാളെ തീരുമാനിച്ച അവധിയാണ് ശനിയാഴ്ചത്തേക്ക് മാറ്റിയത്.

മാസപ്പിറവി വൈകിയതിനാല്‍ ബലി പെരുന്നാള്‍ മറ്റന്നാളേക്ക് മാറിയതിനാലാണ് അവധിയിലും മാറ്റം വന്നത്. കേരളത്തില്‍ മാസപ്പിറവി ദൃശ്യമാവാത്ത ബലി പെരുന്നാള്‍ ജൂണ്‍ ഏഴ് ശനിയാഴ്ച ആയിരിക്കും.

അതേസമയം, ഗള്‍ഫ് രാജ്യങ്ങളിലും ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ച്‌ കഴിഞ്ഞു. ജൂണ്‍ 5 വ്യാഴാഴ്ച മുതല്‍ ജൂണ്‍ 9 തിങ്കളാഴ്ച വരെയാണ് ഒമാനില്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ജൂണ്‍ 10 ചൊവ്വാഴ്ച പ്രവൃത്തി ദിവസം പുനരാരംഭിക്കും. ജൂണ്‍ ആറിനാണ് ഒമാനില്‍ ബലിപെരുന്നാള്‍.വാരാന്ത്യം ഉള്‍പ്പെടെ ഒമാനില്‍ അഞ്ച് ദിവസത്തെ അവധിയാണ് ലഭിക്കുക.

ഒമാൻ ഭരണാധികാരി സുല്‍ത്താൻ ഹൈതം ബിൻ താരിഖ് നിസ്വയില്‍ ബലിപെരുന്നാള്‍ നമസ്കാരം നടത്തും. ഒമാനിലെ അല്‍ ദഖിലിയ ഗവർണറേറ്റില്‍ നിസ്വ വിലായത്തിലെ സുല്‍ത്താൻ ഖാബൂസ് പള്ളിയില്‍ ആയിരിക്കും സുല്‍ത്താൻ ഹൈതം ബിൻ താരിക് ഈദ് അല്‍ അദ്‌ഹ പ്രാർത്ഥനകള്‍ നടത്തുന്നതെന്ന് ദിവാൻ ഓഫ് റോയല്‍ കോർട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.